മോണ്ട്രിയല്: റോജേഴ്സ് കപ്പ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ആന്‍ഡി മുറെയും നൊവാക്ക് ഡോക്കോവിച്ചും ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമിഫൈനലില്‍ നാലാം സീഡ് ജപ്പാന്റെ കി നിഷികോരിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് മുറെ കലാശപ്പോരാട്ടത്തിന് അര്‍ഹതനേടിയത്.
സ്കോര്‍: 6-3, 6-0. മത്സരത്തില്‍ ഒരിക്കല്‍ പോലും മുറെയെ വെല്ലുവിളിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ നിഷികോരിക്ക് കഴിഞ്ഞില്ല. ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ച് ഫ്രഞ്ച് താരം ജെര്‍മി ചാര്‍ഡിയെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്.
6-4, 6-4 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഡോക്കോവിച്ച് ചാര്‍ഡിയെ കീഴടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: