തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയോട് സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. വിഴിഞ്ഞം കരാര്‍ ഒപ്പിടുന്നതിനായി തിരുവനന്തപുരത്തെത്തിയ അദാനി പോര്‍ട്സ് ഉടമ ഗൗതം അദാനിയുമായുള്ള കൂടിക്കാഴ്ചയിലാണ് വിഎസ് ഇക്കാര്യം അറിയിച്ചത്. പദ്ധതിയോട് എതിര്‍പ്പില്ലെന്നും എന്നാല്‍ അതുമായി സഹകരിക്കില്ലെന്നും പിന്നീട് വിഎസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വി.എസുമായി നടത്തിയ ഔപചാരിക കൂടിക്കാഴ്ചയാണെന്ന് ഗൗതം അദാനി പ്രതികരിച്ചു. ഉച്ചക്ക് 12.30ന് ഔദ്യോഗിക വസതിയായ കന്‍േറാണ്‍മെന്റ് ഹൗസിലെത്തിയായിരുന്നു ചര്‍ച്ച. കൂടിക്കാഴ്ചയില്‍ വിവാദ ദല്ലാള്‍ ടി.ജി നന്ദകുമാറും ഗൗതം അദാനിയുടെ മകന് കരണ്‍ അദാനിയും പങ്കെടുത്തു.
വിഴിഞ്ഞം പദ്ധതിയുടെ ടെണ്ടര്‍ നടപടിയില്‍ സുതാര്യതയില്ലെന്ന് ആരോപിച്ച പ്രതിപക്ഷം കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്കാന് തീരുമാനിച്ചിരുന്നു. കൂടാതെ പദ്ധതി കരാറില്‍ ഒന്നാം സ്ഥാനം റിയല്‍ എസ്റ്റേറ്റ് ബിസിനസിനാണെന്നും തുറമുഖത്തിന് രണ്ടാം സ്ഥാനമേയുള്ളൂവെന്നും വി.എസ് നേരത്തെ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: