ന്യൂദല്‍ഹി: യുഎഇയിലുള്ള നിക്ഷേപകരെ ഭാരതത്തില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ സാദ്ധ്യതകളുണ്ടെന്ന് മോദി പറഞ്ഞു. മസ്ദാര്‍ പട്ടണത്തില്‍ നിക്ഷേപകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഭാരതം അവസരങ്ങളുടെ നാടാണ്. വളരെ വേഗത്തില്‍ വികസിക്കുന്ന സമ്പദ്ഘടനയാണ് ഭാരതത്തിന്റേത്. ഇവിടെയുള്ള 125 കോടി ജനങ്ങള്‍ വിപണിയല്ല, എന്നാല്‍ അവര്‍ ശക്തിയുടെ ശ്രോതസാണ്. ഇവിടെ ധാരാളം നിക്ഷേപം ആവശ്യമുള്ള റിയല്‍ എസ്റ്റേറ്റ് മേഖലയിലും അടിസ്ഥാന സൗകര്യ മേഖലയിലും അനവധി അവസരങ്ങളുണ്ട്.
ഭാരതത്തില്‍ അന്‍പത് ദശലക്ഷം വീടുകള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്നും അതിന് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയുടെ ശക്തിയും ഭാരതത്തിന്റെ സാമര്‍ത്ഥ്യവും ചേര്‍ന്നാല്‍ ഏഷ്യന്‍ നൂറ്റാണ്ടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാമെന്നും മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: