ന്യൂദല്‍ഹി: വാഗ്ദാനങ്ങള്‍ നല്കുന്നതിലല്ല, നിര്വേറ്റുന്നതിലാണ് കാര്യമെന്നു പറഞ്ഞ പ്രധാനമന്ത്രി, സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ 100 ദിവസം പിന്നിടുമ്പോള്‍ത്തന്നെ സഫലമാകുന്നുവെന്ന് വിശദീകരിച്ചു. സ്വാതന്ത്ര്യദിന സന്ദേശത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എണ്ണമിട്ടു പറഞ്ഞു.
പദ്ധതികള്‍ പഴയകാലത്തും ഉണ്ടായിരുന്നു. പദ്ധതികളില്ലാത്ത, നാട മുറിക്കലും, ഉദ്ഘാടനവും നടത്താത്ത സര്ക്കരുകളില്ല.പക്ഷേ, വാഗ്ദാനം നിറവേറ്റുന്നതിലാണ് കാര്യം. ഞങ്ങള്‍ ഒരു പുതിയ തൊഴില്‍ സംസ്ക്കാരത്തിന് തുടക്കമിട്ടു. മുമ്പുണ്ടായിരുന്ന 40 ഉം 50 ഉം വര്‍ഷം പഴക്കമുള്ള പല പദ്ധതികളും അഞ്ചാറു കോടി ജനങ്ങളിലേക്ക് വരെ പോലുംഎത്തിയിരുന്നില്ല. പക്ഷേ എന്റെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ 100 ദിവസം പിന്നിടുമ്പോള്‍തന്നെ നമ്മുടെ രാജ്യത്ത് 10 കോടിയിലധികം ജനങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ ലഭിച്ചു. 10 കോടി എന്ന് പറയുമ്പോള്‍ 10 കോടി കുടുംബങ്ങള്‍ക്കാണ് അതായത്, 30 -35 കോടി കുടുംബങ്ങളുള്ള രാജ്യത്ത് 10 കോടി കുടുംബങ്ങള്‍ക്ക് 100 ദിവസം പൂര്‍ത്തിയാകും മുമ്പേ ഇത്തരം പദ്ധതികളുടെ ആനുകൂല്യം ലഭിച്ചു, മോദി വിശദീകരിച്ചു.
ഭാരതത്തെപ്പോലുള്ള രാജ്യത്ത് വികസന ഘടന നിരീക്ഷിക്കുകകയാണെങ്കില്‍ ആ പിരമിഡിന്റെ അടിഭാഗമാണ് ഏറ്റവും വിസ്തൃതം. അടിത്തറ ശക്തമായാല്‍ വികസന പിരമിഡ് കരുത്തുള്ളതാകും. ഇന്ന് ദളിതുകള്‍, അധസ്ഥിതര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, അവഗണിക്കപ്പെട്ടവര്‍ എല്ലാം ഈ അടിഭാഗത്താണ്. ഈ വികസന പിരമിഡിന്റെ അടിത്തറ ശക്തിപ്പെടുത്തുകയാണെങ്കില്‍ ഈ വിഭാഗങ്ങള്‍ സാമ്പത്തിക സന്നിവേശത്തിലൂടെ ശാക്തീകരിക്കപ്പെടും. അങ്ങനെ, ഈ വികസന പിരമിഡ് ഒരിക്കലും ഇളകില്ല. ഏതു വന്‍കാറ്റിനെയും അതിജീവിക്കും. താഴെത്തട്ടിലുള്ളവരുടെ ക്രയശേഷി വര്‍ദ്ധിക്കും. അപ്പോള്‍ രാജ്യത്തെ സാമ്പത്തിക മുന്നേറ്റം ആര്‍ക്കും തടയാനാകില്ല. സാമ്പത്തിക സന്നിവേശം രാജ്യത്തെ ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കും. അതിനാല്‍, ഈ വിഷയത്തില്‍ ഊന്നല്‍ നല്കി പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, അടല്‍ പെന്ഷന് യോജന, പ്രധാന മന്ത്രി ജീവന് ജ്യോതി യോജന തുടങ്ങിയ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്, പ്രധാനമന്ത്രി പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: