അതി സുന്ദരന്മാരെ കണ്ടാല്‍ പ്രണയംതോന്നുന്നത് വിശേഷിച്ച് സുന്ദരികള്‍ക്ക്, സ്വാഭാവികം തന്നെയാണ്. ഈ ജന്മം ഭഗവാന് ശ്രീകൃഷണനെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരിക്കെയാണ് വിദര്‍ഭയിലെ കുണ്ഡിന നഗരിയിലെ രുഗ്മിണീദേവി. എന്നാല്‍ സഹോദരനാവട്ടെ രുഗ്മിണിയെ ചേദിരാജ്യത്തെ ശിശുപാലന് കൊടുക്കാനും നിശ്ചയിച്ചു.
വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. രുഗ്മിണി ഇതിനിടയില്‍ ഒരു പ്രണയലേഖനം തീര്‍ത്ത് കൊട്ടാരത്തിലുള്ള വിശ്വസ്തനായ ഒരു ബ്രാഹ്മണന് വശം ദ്വാരകയിലേക്കു പറഞ്ഞയച്ചു. കുണ്ഡിനത്തിലാകട്ടേ എല്ലാനാട്ടില്‍ നിന്നുള്ള രാജാക്കന്മാരും എത്തിേച്ചര്ന്നിട്ടുണ്ട്.
”അച്യുതാ, കൃഷണാ! ലോകത്തിലേയ്ക്കുവച്ച് ഏറ്റവും സുന്ദരന്‍ അങ്ങുതന്നെയാണ്. സൗന്ദര്യം, മഹത്വം, ഔന്ന്യത്യം എന്നിവയില്‍ അങ്ങാണ് തികഞ്ഞവനെന്ന് നാരദാദി മുനിമാരില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്റെ ഈ അഭിലാഷം അങ്ങയോട് തുറന്നു പറയാന്‍ എനിക്ക് അശേഷം ലജ്ജയില്ല. ഈവിധത്തില്‍ സദ്ഗുണങ്ങളുടെ വിളനിലമായ അങ്ങയെ സുന്ദരിയായ ഞാന്‍ അകമഴിഞ്ഞ് സ്നേഹിക്കുന്നതില്‍ തെറ്റു പറയാന്‍ പറ്റുമോ? ഇത് ഒരു കുലകന്യകയ്ക്ക് ചേര്‍ന്നതാണോ എന്ന് അങ്ങ് സംശയിച്ചേക്കാം.”
”മുകുന്ദാ, മറ്റ് പോംവഴികളൊന്നുമില്ല. എനിക്കാണെങ്കില്‍ അങ്ങയെ ഉപേക്ഷിക്കാനും വയ്യ. പുരുഷന്മാരില് സിംഹമാണ് അങ്ങ്. ഞാനാകട്ടേ ധീരയായ വനിതയും. സദ്ഗുണ സമ്പന്നയും ഉന്നത കുലത്തില്‍ പിറന്നവളുമാണ് ഞാനെന്നത് അങ്ങറിയണം. അവിടുത്തേക്കു ചേരുന്ന ഭാര്യയായിരിക്കും ഞാന്‍, എന്നതില്‍ സംശയത്തിനിടയില്ല. എനിയ്ക്കുചേര്ന്ന പുരുഷനാണ് അങ്ങ്.”
”ശ്രേഷ്ഠവംശജനും നല്ല കലാകാരനും സ്ത്രീകളെ വേണ്ടവിധം രമിപ്പിക്കുന്നവനും ആണ് താങ്കളെന്നു ഞാന്‍ കേട്ടിട്ടുണ്ട്. ധനികനും, ക്ഷമയുടെയും, മധുര സ്വഭാവത്തിന്റേയും വിളനിലമാണ് അങ്ങ് എന്നതും പ്രശസ്തം തന്നെയാണ്. സ്നേഹം ചൊരിയുന്നതില്‍ നിറകുടമാണ് അങ്ങ് എന്നതില്‍ സംശയമില്ല. അവിടുത്തെ സദ്ഗുണങ്ങല്‍ അവര്‍ണ്ണനീയം തന്നെ. അങ്ങനെയെല്ലാമിരിക്കുന്ന കൃഷ്ണാ താങ്കള്‍ക്ക് എന്നേപ്പോലുള്ളവളെ എങ്ങനെ സ്നേഹിക്കാതിരിക്കാനാവും. എന്തുതന്നെയായാലും എന്നെ സ്വന്തമാക്കണം. സിംഹത്തിനുള്ള പങ്ക് ഒരിക്കലും കുറുക്കന് ഭക്ഷിക്കാന്‍ ഇടവരരുത്. ഒരു കാരണവശാലും ജ്യേഷ്ഠന് നിശ്ചയിച്ച വരന് എന്നെ കാണരുത്.”
”എന്നെസ്വീകരിക്കുമോ, അതല്ല എന്നാണ് നിശ്ചയമെങ്കില്‍ ആവിവരം ഉടനെ തന്ന ഈ ബ്രാഹ്മണന് വഴി എന്നെ അറിയിക്കണം. അവിടുത്തെ പ്രാണനാഥനായിക്കിട്ടുന്നതിനായി തപസ്സേറെ അനുഷ്ഠിച്ചിട്ടുണ്ട് ഞാന്‍. നിരവധി ദാനധര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ട്. അഗ്നി പൂജ വരെ നിര്‍വ്വഹിച്ചിട്ടുണ്ട്. എന്നെ വരിക്കുന്നത് അങ്ങു തന്നെയാവണം, ഒരിക്കലും ദമഘോഷ സുതനാവരുത്. അവിടുന്ന് എത്തിച്ചേരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. അതിനു സാധിച്ചില്ലെങ്കില്‍ വിരഹാഗ്നിയില്‍ ഞാന്‍ എരിഞ്ഞടങ്ങും. ശ്രീപാര്‍വതി പൂജയ്ക്കായി വിവാഹത്തലേന്ന് അടുത്തുള്ള ക്ഷേത്രത്തില്‍ ഞാന്‍ പോകും. അതു കഴിഞ്ഞുവരുംവഴി എന്നെ കൊണ്ടുപോകണം. അന്തപ്പുരത്തിലെത്തിയാല് പിന്നെ പുറത്തു കടക്കാന്‍ സാധിച്ചെന്നു വരില്ല. ആസമയത്തു തന്നെ അവിടുന്ന് എത്തിച്ചേരണം. ശിശുപാലന്, ജരാസന്ധന്, പിന്നെ എന്റെ ജ്യേഷ്ഠന് രുഗ്മി എന്നിവരെ നേരിടാനുള്ള ഒരുക്കത്തോടെ വേണം എത്തിച്ചേരാന്‍.”
”കഴിഞ്ഞ കുറേ വര്‍ഷമായി ഞാന്‍ രുഗ്മ്ണിയെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. അവള്‍ക്ക് എന്നോടുള്ള പോലെ പ്രണയം എനിക്ക് അവളോടുമുണ്ട്. സ്വര്‍ണ്ണം പോലെ ശോഭിക്കുന്നവള്‍, പൂര്‍ണ്ണേന്ദുവിനെപ്പോലെ മുഖം വികസിക്കുന്നവള്, കണ്ണുകള്ഭയന്ന മാന്‍പേടയെപ്പോലെയാണ്. അങ്ങനെ രുഗ്മിണിയെ ഭഗവാന് വര്‍ണ്ണിക്കാന്‍ തുടങ്ങി.
താമസിയാതെ ദൂതുമായി വന്ന ബ്രാഹ്മണനെ കൂടെ തേരില്‍ ഇരുത്തി കുണ്ഡിനത്തില്‍ ചെന്നു രുഗ്മിണി പറയുമ്പോലെ ക്ഷേത്ര ദര്‍ശനാന്തരം കഴിഞ്ഞ്വരും വഴി ഭഗവാന് എന്നെകൊണ്ടു പോകാന്‍ വന്നിട്ടുണ്ടോ എന്ന് നോക്കി തന്റെ മുഖത്തേക്ക് വീണ കുറുനിര ഒതുക്കാന്‍ എന്ന ഭാവേനയാണ് നോക്കിയ്ത്. ഇനിതാമസിക്കേണ്ട ഇതുതന്നെ പറ്റിയസമയം എന്ന് നിശ്ചയിച്ച് ഭഗവാന് രുഗ്മിണിയെ തേരില്‍ കയറ്റി സ്ഥലം വിട്ടു. യുദ്ധത്തിന് നേരിട്ടവരെയെല്ലാം ഭംഗിയായി തോല്പ്പിക്കുയും ചെയ്തു. എന്നാല്‍ പടയ്ക്കുവന്ന സഹോദരന് രുഗ്മിയെ വധിക്കാതെ തലമുണ്ഡനം ചെയ്തു വിട്ടു. രുഗ്മിണിയുടെ അഭ്യര്‍ത്ഥന കേട്ടാണ് സ്വന്തം ജ്യേഷ്ഠനെ വധിക്കാതെ വിട്ടത്. അയാളാണെങ്കില്‍ കൃഷ്ണനെ വധിക്കാതെ കുണ്ഡിനത്തില്‍ കടക്കില്ലെന്ന് സത്യവും ചെയ്തിരുന്നു. അതുപാലിക്കാനായി നാടുവിട്ട് പുറംനാട്ടിലായി പിന്നീടയാളുടെ പൊറുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: