തിരുവനന്തപുരം:ബാര്‍കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ മാണിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്.
വിജലന്‍സ് എസ്പി ആര്. സുകേശന് സമര്‍പ്പിച്ച വസ്തുതാ റിപ്പോര്‍ട്ടില്‍ മാണിക്കെതിരെ തെളിവുകളുണ്ടെന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. എന്നാല്‍ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ മതിയായ തെളിവുകളില്ലെന്നാണ് കണ്ടെത്തിയത്. സുകേശന്റെ റിപ്പോര്‍ട്ട് വന്നതോടെ സത്യാവസ്ഥ പുറത്തായെന്നും വിഎസ് തിരുവനന്തപുരത്ത് പ്രതികരിച്ചു.
മാണിക്കെതിരെയും ഉമ്മന്‍ചാണ്ടിക്കെതിരെയും നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് മാണിക്കെതിരെ കേസെടുക്കാന്‍ തെളിവുകളുണ്ടെന്ന് കണ്ടെത്തിയിട്ടും നടപടിയുണ്ടായില്ല. മാധ്യമങ്ങള്‍ അഴിമതി തുടച്ചു നീക്കാന്‍ സത്യത്തിന്റെ കൂടെ ഉറച്ചു നില്‍ക്കണം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ തെളിവില്ലെന്നാണ് വിജിലന്‍സ് മേധാവി വിന്‍സന്റ് എം പോള്‍ പറഞ്ഞതെന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: