കൊച്ചി: കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ തുടരുന്ന അലംഭാവത്തില്‍ ഹൈക്കോടതിക്ക് അതൃപ്തി. കണ്ണൂര്‍ പാങ്ങോം ഭൂമി തട്ടിപ്പില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഏഴ് റവന്യൂ ഉദ്യോഗസ്ഥര്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിന്റെ അഭിപ്രായ പ്രകടനം. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അച്ചടക്കവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇന്നലെയും സര്‍ക്കാരിന് അതിനായില്ല. കേസ് ഇന്നു വീണ്ടും പരിഗണിക്കും.
അതേസമയം, കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ അലംഭാവത്തെക്കുറിച്ച് കോടതി നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്കി. മുദ്രവെച്ച കവറിലാണ് ഇന്നലെ റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: