കൊച്ചി: തദ്ദേശ ഭരണസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി. പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിസമ്മതിച്ചു. കേസില്‍ വിശദമായി വാദംകേള്‍ക്കാന്‍ ഇന്നു വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
അതേസമയം,കോടതി ഉത്തരവ് എന്തായാലും പുതുക്കിയ വാര്‍ഡുകള്‍ പ്രകാരം തെരഞ്ഞെടുപ്പ് നടത്താന്‍ ആറു മാസമെങ്കിലും സമയം വേണ്ടിവരുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ ധരിപ്പിച്ചു.നവംബര്‍ ഒന്നിനുമുന്‍പ് പുതിയ ഭരണസമിതികള്‍ നിലവില്‍വരണമെങ്കില്‍,2010ലെ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. അങ്ങനെയെങ്കില്‍ സെപ്തംബറില്‍ വിജ്ഞാപനം പുറപ്പെടുവിച്ച് ഒക്റ്റോബര്‍ 31നകം നടപടിക്രമം പൂര്‍ത്തീകരിക്കാമെന്നും കമ്മീഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: