ആലുവ: ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന ആലുവ അദ്വൈതാശ്രമം ശതാബ്ദിയാഘോഷം സമാപിച്ചു. സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ശ്രീനാരായണ ഗുരുദേവ സന്ദേശങ്ങളാണ് കേരളത്തെ സാമൂഹ്യ പുരോഗതിയിലേക്ക് നയിച്ചതെന്ന് മന്ത്രി പറഞ്ഞു.
ശിവഗിരി മഠം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ അദ്ധ്യക്ഷത വഹിച്ചു. ശ്രീ ഗോകുലം ഗ്രൂപ്പ് ചെയര്മാന് ഗോകുലം ഗോപാലന് ഗുരുദേവ മണ്ഡപ സമര്‍പ്പണം നിര്‍വഹിച്ചു. രണ്ടു കോടി രൂപ മുടക്കിയാണ് ഗോകുലം ഗോപാലന് ഗുരുദേവ മണ്ഡപം നിര്‍മ്മിച്ചത്. ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ശിവഗിരി മഠത്തിലെ സ്വാമി സൂക്ഷമാനന്ദ,
സ്വാമി സച്ചിതാനന്ദ, സ്വാമി ശാരദാനന്ദ, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, അന്‍വര്‍ സാദത്ത് എംഎല്‍എ, ബിജെപി ദേശിയ സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ്. പ്രസിഡന്റ് പി.എം. വേലായുധന്, ആലുവ നഗരസഭ ചെയര്മാന് എം.ടി. ജേക്കബ്. ഭിലായ് ശ്രീനാരായണ ധര്‍മ്മസമാജം പ്രസിഡന്റ് വി.കെ. മുഹമ്മദ്, ശതാബ്ദി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം.വി. മനോഹരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: