കളമശ്ശേരി: തൃക്കാക്കര മഹാദേവക്ഷേത്രത്തിലെ തിരുവോണ മഹോത്സവത്തിന് 19ന് രാത്രി എട്ടിന് കൊടിയേറും. എന്നാല്‍ ദശാവതാര ചന്ദനം ചാര്‍ത്ത് പത്ത് ദിവസം കൊണ്ട് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഉത്സവവും ഓണാഘോഷങ്ങളും 18ന് തുടങ്ങും. 18ന് രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, തൃക്കാക്കര ശ്രീവാമന മൂര്‍ത്തി നാരായണ സമിതിയുടെ ഗണേശ സഹസ്രനാമം, ദശാവതാരചാര്‍ത്ത് ‘മത്സ്യം’ അഖില എസ്. നായരുടെയും സംഘത്തിന്റെയും ഭജന്‍സ്, വിശേഷാല്‍ ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, വാമനമൂര്‍ത്തി വാദ്യകലാപീഠത്തിലെ വിദ്യാര്‍ത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റം, പ്രസാദ ഊട്ട് എന്നിവ നടക്കും. നാളെ രാത്രി എട്ടിന് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍മന വാസുദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ കൊടിയേറ്റും. രാവിലെ ഗണപതി ഹോമം, ശ്രീമദ് ഭാഗവത പാരായണം, ചങ്ങമ്പുഴ നഗര്‍ ഗായത്രി നാരായണീയ സമിതിയുടെ നാരായണീയ സഹസ്രനാമം, സൗന്ദര്യലഹരി സ്ത്രോത്രപാരായണം. ദശാവതാരചാര്‍ത്ത് ‘കൂര്‍മ്മം’, വിശേഷാല്‍ ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, ഏലൂര്‍ ബിജുവിന്റെ സോപാന സംഗീതം, വെടിക്കെട്ട്, അമ്പലപ്പുഴ സുമേഷ് കൃഷ്ണയുടെ സെമിക്ലാസ്സിക്കല്സ് എന്നിവ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: