മുക്കം(കോഴിക്കോട്): മുക്കത്ത് വാഹന പരിശോധനക്കിടെ വന്‍ സ്ഫോടകവസ്തുശേഖരം പോലീസ് പിടികൂടി. അഭിലാഷ് ജംഗ്ഷനില്‍ ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. 450 കിലോഗ്രാം വെടിയുപ്പ്, 400 ജലാറ്റിന്‍സ്റ്റിക്ക്, 1500 ഡിറ്റണേറ്റര്‍, 700 മീറ്റര്‍ വയര്‍ എന്നിവ സ്ഫോടകശേഖരത്തില് പെടുന്നു. പെഞ്ചേരിപറമ്പ് സ്വദേശി ഹാരിസ് (36), കുളങ്ങര പന്നിക്കോട് സ്വദേശി കോഴിച്ചേരി മെഹബൂബ് (39) എന്നിവരെ അറസ്റ്റ് ചെയ്തു.
ടൊയോട്ട കാറിന്റെ ഡിക്കിയിലും പ്രത്യേക അറിയിലുമായിട്ടാണ് സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. ക്വാറിക്ക് വേണ്ടിയാണ് സ്ഫോടകവസ്തുക്കള്‍ കൊണ്ടുവന്നതെന്ന് പിടിയിലായവര്‍ പറഞ്ഞു. എന്നാല്‍ ഇവരുടെ മൊഴി പൂര്‍ണ്ണമായി ശരിയല്ലെന്നാണ് കണ്ടെത്തല്‍. കൊടുവള്ളി, മുക്കം പോലീസ് സംയുക്തമായാണ് വാഹന പരിശോധന നടത്തിയത്. മുക്കത്ത് തുടര്‍ച്ചയായി നടക്കുന്ന മോഷണത്തെ തുടര്‍ന്നാണ് ഇവിടെ ശക്തമായ പോലീസ് റെയ്ഡ് ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: