കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രലോഭിപ്പിച്ച് പ്രകൃതി വിരുദ്ധ ലൈംഗികവേഴ്ചക്ക് വിധേയനാക്കിയ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും അരലക്ഷം രൂപപിഴയും ശിക്ഷിച്ചു. ഏരൂര്‍ പത്തടിയില്‍ വേങ്ങവിള പുത്തന്‍ വീട്ടില്‍ റഹിം എന്ന സലി(50)മിനെയാണ് ശിക്ഷിച്ചത്. 377-ാം വകുപ്പു പ്രകാരം അഞ്ചുവര്‍ഷം കഠിനതടവിനും, 50,000 രൂപ പിഴയും പോസ്കോ ആക്ട് പ്രകാരം നാലുവര്‍ഷം കഠിനതടവും, 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ വിക്ടിമിന് കോമ്പന്‍സേഷനായി നല്‍കണം. അല്ലാത്തപക്ഷം ആറുമാസം കൂടി കഠിനതടവു അനുഭവിക്കണം. ശിക്ഷ രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി എസ്.ശാന്തകുമാരിയാണ് വിധി പ്രസ്താവിച്ചത്.
ആണ്കുട്ടികള്ക്കെതിരെയുളള ലൈംഗികാതിക്രമ കേസുകളില്‍ പ്രതിയെ ശിക്ഷിക്കുന്ന കൊല്ലം ജില്ലയിലെ ആദ്യ കേസാണിത്. അഞ്ചല്‍ മണ്ണൂര്‍ സ്വദേശിയായ പതിനാറുകാരനായ വിദ്യാര്‍ത്ഥി ട്യൂട്ടോറിയലില് പോകുന്നതിനായി അഞ്ചല്‍ ആര്.ഒ ജംഗ്ഷനില്‍ സ്ഥിരമായി കണ്ടുള്ള പരിചയം മുതലെടുത്താണ് സമീപത്തെ ചായക്കടയിലെ ജീവനക്കാരനായ പ്രതി വിദ്യാര്‍ത്ഥിയെ പ്രലോഭിപ്പിച്ച് ചായക്കടയില്‍ നിന്നും ഭക്ഷണം വാങ്ങിക്കൊടുത്ത ശേഷം തന്ത്രപരമായി അടുത്തുളള ലോഡ്ജില്‍ കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് നിര്‍ബന്ധിച്ച് മദ്യപിപ്പിച്ച ശേഷമായിരുന്നു അതിക്രമം. ബോധരഹിതനായ വിദ്യാര്‍ത്ഥിയെ അടുത്ത ദിവസം രാവിലെ പറഞ്ഞയക്കുകയായിരുു. മാനസികമായി തളര്‍ന്ന വിദ്യാര്‍ത്ഥി വീട്ടില്‍ പോകാതെ കൊട്ടിയം ജംഗ്ഷനിലെ കടത്തിണ്ണയില്‍ കഴിയവെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഭയവും, അപമാനവും കാരണം സംഭവം ആദ്യം വീട്ടില്‍ പറഞ്ഞില്ല. തുടര്‍ന്ന് മാനസികത്തളര്ച്ചയുണ്ടായതിനാല് രണ്ടുമാസത്തോളം ആശുപത്രിയില്‍ ചികിത്സിക്കേണ്ടി വന്നു. ആ സന്ദര്‍ഭത്തില്‍ അമ്മയോട് വിവരങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത അഞ്ചല്‍ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കേസില്‍ വിദ്യാര്‍ത്ഥിയും അമ്മയുമടക്കം ആറ് സാക്ഷികളെ വിസ്തരിക്കുകയും പതിനഞ്ചോളം രേഖകള്‍ പരിശോധിക്കുകയും ചെയ്തു. അഞ്ചല്‍ അഡീഷണല്‍ എസ്ഐയായിരുന്ന കെ.സോമനാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ സര്‍ക്കാര്‍ വക്കീലും, പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.സുധീര്‍ ജേക്കബ്ബ്, അഡ്വ.അഭിഷ.ആര് എന്നിവര്‍ കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: