ഏരൂര്‍: ജില്ലയിലെ മലയോര പഞ്ചായത്തുകളില്‍ തെരുവ് നായ ശല്യം രൂക്ഷമായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. തെരുവുനായ്ക്കളുടെ സങ്കേതങ്ങള്‍ തന്നെ പഞ്ചായത്ത് ഓഫീസുകളാണ്. തെരുവ് നായക്കളെ ഇല്ലാതാക്കാന്‍ നിയമ തടസമില്ലന്നിരിക്കെ നായശല്യത്തിന് പരിഹാരം കാണാന്‍ നാളിതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍ പുതിയ തെരഞ്ഞെടുപ്പ് ചൂടില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ മറന്നു കഴിഞ്ഞു. പിറവന്തൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ച് ജീവനക്കാരനടക്കം പത്തോളം പേര്‍ക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. തലവൂരില്‍ കഴിഞ്ഞ ദിവസമാണ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുബാലന് പേപ്പട്ടിയുടെ കടിയേറ്റത്. ഏരൂര്‍ പഞ്ചായത്തില്‍ തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രം പഞ്ചായത്ത് ഓഫീസാണ്. കൂടാതെ പേപ്പട്ടിയുടെ കടിയേറ്റ് വരുന്ന രോഗികള്‍ക്ക് അതിനെതിരെയുള്ള കുത്തിവെയ്പ്പ് എടുക്കുന്ന വാക്സിന് താലൂക്ക് ആശുപത്രിയില്‍ ഉള്‍പ്പടെ ലഭിക്കാതെ വരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: