ന്യൂദല്‍ഹി: ഭീകരസംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന് ബുര്‍ഹന്‍ മുസാഫര്‍ വാണിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു.
കാശ്മീരി യുവാവിനെ പുതിയതായി ഭീകര സംഘടനയിലേക്ക് ആയുധങ്ങളോടെ ബുര്‍ഹന്‍ സ്വാഗതം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായാതോടെയാണ് പാരിതോഷികവുമായി പൊലീസ് രംഗത്ത് എത്തിയിരിക്കുന്നത്.
2010ലാണ് 21 കാരനായ ബുര്‍ഹന്‍ മുസാഫര്‍ വാണി ഹിസ്ബുള്‍ മുജാഹിദീന്‍ സംഘടനയിലെ അംഗമാകുന്നത്. ഭീകര സംഘടനയിലേയ്ക്ക് യുവാക്കളെ ആകര്‍ഷിച്ച് അവരെ റിക്രൂട്ട് ചെയ്യുകയാണ് ഇയാളുടെ ജോലി.
സോഷ്യല്‍ മീഡിയകളിലൂടെ കൂടുതല്‍ കൗമാരക്കാരെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഹിസ്ബുള്‍ മുജഹിദീന്‍ സംഘടനയിലേക്ക് 60 ഓളം യുവാക്കള്‍ ചേര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരെയെല്ലാം റിക്രൂട്ട് ചെയ്തതും ബുര്ഹനാണെന്ന് പോലീസ് പറഞ്ഞു.
ദക്ഷിണകശ്മീര്‍ സ്വദേശിയായ ബുര്‍ഹന്‍ മുസാഫര്‍ വാണി 15-ാം വയസിലാണ് ഭീകര സംഘടനയില്‍ ചേരുന്നത്. 2010ല്‍ ഇയാളുടെ സഹോദരനെ സൈന്യം ആക്രമിച്ചതിനെ തുടര്‍ന്നാണ് ബുര്‍ഹന്‍ ഭീകര സംഘടനയില്‍ ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: