കൊച്ചി: തെരഞ്ഞെടുപ്പ് വൈകുന്നതിന് പൂര്‍ണ്ണ ഉത്തരവാദി സര്‍ക്കാരെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങാന്‍ 2012 മുതല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
2015ല്‍ തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ മൂന്ന് വര്‍ഷം നേരത്തെയെങ്കിലും തയ്യാറെടുപ്പുകള്‍ തുടങ്ങേണ്ടതായിരുന്നു. 2012 മുതല്‍ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാരിനോട് കമ്മിഷന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. വാര്‍ഡ് പുനര്‍വിഭജനം നടത്താന്‍ കമ്മിഷനെ നിയോഗിച്ചതു പോലും ഈ വര്‍ഷം മേയിലാണ്.
ഇനി വാര്‍ഡ് പുനര്‍വിഭജനം നടത്തി സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്തുക തീര്‍ത്തും അസാദ്ധ്യമാണ്. പുനര്‍വിഭജനം നടത്തിയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ കുറഞ്ഞത് ആറു മാസമെങ്കിലും വേണ്ടിവരുമെന്നും കമ്മിഷന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: