ചെന്നൈ: കേരളത്തില്‍ നിന്ന് വീണ്ടും ഹൃദയം ചെന്നൈയിലേയ്ക്ക്. മസ്തിഷ്ക മരണം സംഭവിച്ച ഏഴാം ക്ലാസ് വിദ്യാര്‍ഥി ആദിത്യ പോള്‍സണിന്റെ ഹൃദയമാണ് ശസ്ത്രക്രിയയില്‍ വേര്‍പെടുത്തിയ ശേഷം ചെന്നൈയിലേയ്ക്ക് കൊണ്ടു പോയത്.
എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലാണ് ശസ്ത്രക്രിയ നടന്നത്. വൈകിട്ട് 6.30ഓടെ പ്രത്യേക ആംബുലന്‍സില്‍ റോഡ് മാര്‍ഗം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച ഹൃദയം പ്രത്യേക വിമാനത്തിലാണ് ചെന്നൈയിലേക്ക് കൊണ്ടു പോയത്.
ആദിത്യയുടെ കരളും വൃക്കകളും കൊച്ചി ലേക് ഷോര്‍ ആശുപത്രിയിലെ രോഗികള്‍ക്കും കണ്ണ് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ ഐ ബാങ്കിനും കൈമാറും.
ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂള്‍ വിദ്യാര്‍ഥിയാണ് ആദിത്യ. കാറപകടത്തിലാണ് ആദിത്യയ്ക്ക് ഗുരുതര പരിക്കേറ്റത്. തൃശൂരിലെ കുമുഡിയില് ആദിത്യയും പിതാവും സഞ്ചരിച്ച കാര്‍ സ്കൂള്‍ ബസിലിടിച്ചായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ ആദിത്യയുടെ പിതാവ് ഐ.സി.യുവില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: