കൊച്ചി: അടുത്ത ലോകകപ്പില്‍ കളിക്കാനുള്ള ഭാഗ്യം ലഭിച്ചാല്‍ അതില്‍നിന്നും ലഭിക്കുന്ന പ്രതിഫലം മുഴുവന്‍ നിര്‍ദ്ദിഷ്ട കൊച്ചി കാന്‍സര്‍ സെന്ററിന് സംഭാവനയായി നല്‍കുമെന്ന് ശ്രീശാന്ത്. കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് തറക്കല്ലിട്ട് ഒരുവര്‍ഷം തികയുമ്പോള്‍ പദ്ധതിയുടെ പ്രചരണത്തിന് നേതൃത്വം കൊടുത്ത ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ വസതിയില്‍ ചേര്‍ന്ന പ്രതിഷേധേയാഗത്തില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇമ്രാന്‍ഖാന്റെയും യുവരാജ്സിംഗിന്റെയും പാത പിന്തുടര്ന്ന് കാന്‍സര്‍രോഗികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും ശ്രീശാന്ത് പ്രഖ്യാപിച്ചു.
കാന്‍സര്‍ പിടിപെട്ട് മരണമടഞ്ഞ അമ്മയുടെ ഓര്‍മക്കായി ഇമ്രാന്ഖാന് പാക്കിസ്ഥാനില്‍ ‘ഷൗക്കത്ത് ഖന്നാം’ കാന്‍സര്‍ ഹോസ്പിറ്റല്‍ സ്ഥാപിച്ചു. യുവരാജ്സിംഗിന്റെ രോഗം ഭേദമായതിനുശേഷം മുംബൈയില്‍ കാന്‍സര്‍ ഫൗണ്ടേഷന് സ്ഥാപിച്ച് രോഗികളെ സഹായിക്കുകയും കാന്‍സറിനെതിരെ പ്രചാരണപരിപാടികള്‍ നടത്തുകയും ചെയ്യുന്നു.
സമൂഹത്തിലെ വിവിധതലങ്ങളിലുള്ളവര്‍ പങ്കെടുത്തയോഗത്തില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് എത്രയുംവേഗം പ്രാവര്‍ത്തികമാക്കുമെന്ന് ജസ്റ്റിസ് പി.കെ. ഷംസുദ്ദീന് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: