ന്യൂദല്‍ഹി: കല്‍ക്കരി കുംഭകോണത്തില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ കൂട്ടുപ്രതിയാക്കണമെന്ന ആവശ്യവുമായി ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ. ഇതിനായി മധു കോഡ പ്രത്യേക സിബിഐ കോടതിയില്‍ അപേക്ഷ നല്കി.
ഖനനത്തിന് ലൈസന്‍സ് നല്കിയതു മുതല്‍ എല്ലാം അന്ന് ഖനി മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന മന്മോഹന് സിങ്ങിന് അറിയാമായിരുന്നു. മാറ്റങ്ങള്‍ വരുത്തിയതും മന്മോഹന്റെ അറിവോടെ. നടപടികളിലെല്ലാം അവസാന വാക്ക് മന്‍മോഹനെന്നും കോഡ അപേക്ഷയില്‍ പറയുന്നു.
ഖനി ലൈസന്‍സ് നല്കുന്നതില് മന്മോഹന് ഇടപെട്ടിരുന്നുവെന്ന് 2013ലെ സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 2007ല്‍ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ അനുവദിച്ച കല്‍ക്കരിപ്പാടങ്ങളുടെ പട്ടിക കേന്ദ്ര മന്ത്രാലയം ഇടപെട്ട് മാറ്റങ്ങള്‍ വരുത്തി. ലൈസന്‍സിനുള്ള അപേക്ഷ പരിശോധിക്കാന്‍ ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിരുന്നു.
210 അപേക്ഷകള്‍ പരിശോധിച്ച് പത്ത് കമ്പനികളെ സമിതി നിര്‍ദേശിച്ചു. എന്നാല്‍, ഇതില്‍ മൂന്നെണ്ണം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ മറ്റ് അഞ്ച് കമ്പനികളെ ഉള്‍പ്പെടുത്തി. കേസില്‍ മധു കോഡ, കോണ്‍ഗ്രസ് നേതാവ് നവീന്‍ ജിണ്ടാല്‍, രണ്ട് ജിണ്ടാല്‍ കമ്പനികള്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരേ സിബിഐ കുറ്റപത്രം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: