ബെംഗളൂരു: സമീപകാലത്തെ നിരവധി സംഭവങ്ങളിലൂടെ കര്‍ണാടകത്തിലെ ക്രമസമാധാനനില കൂടുതല്‍ വഷളാകുന്നു. നിയമസംവിധാനം പൂര്‍ണ്ണമായും പാരാജയപ്പെട്ടതോടെ പീഡനത്തിനിരയായവര്‍ പരാതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയക്കുന്നു. ഇങ്ങനെ പ്രധാനമന്ത്രിക്ക് പരാതി അയക്കുന്നവരുടെ എണ്ണം കൂടി കൂടി വരികയാണ്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 12ന് ദയാനന്ദ സാഗര്‍ എഞ്ചിനിയറിങ് കോളേജിന് സമീപം ആക്രമണത്തിന് വിധേയയായ 22 വയസ്സുള്ള എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടികളുടെ സുരക്ഷിതത്വത്തിന് പ്രധാന്യം നല്കുന്ന പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ കൈകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും പരാതിയില്‍ പറയുന്നു.
ഒരു മദ്ധ്യവയസ്കന്റെ വണ്ടി തന്റെ സ്കൂട്ടറില്‍ ഇടിച്ചു. നിലത്ത് വീണ എന്നെ ഇയാള്‍ അസഭ്യം പറയുവാന്‍ ആരംഭിക്കുകയും ചെയ്തു. ഹെല്‍മറ്റ് കൊണ്ട് തലയിലടിച്ചു. കുറച്ച് നട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും കുറച്ച് കടക്കാരും ചുറ്റുംകൂടി. അവരും കൂടി അധിക്ഷേപിച്ചു. 30 ഓളം വരുന്ന ആളുകള്‍ ചുറ്റുംകൂടി. സ്കൂട്ടറിന്റെ താക്കോല്‍ തട്ടിയെടുക്കുകയും ദുരുദ്ദേശ്യത്തോടെ ദേഹത്ത് പിടിക്കുകയും ചെയ്തു. ക്രിമിനലുകളുടെ കൂട്ടമായിരുന്നു ഇത്.
പോലീസിനെ വിളിക്കാന്‍ ഒരു ഫോണ്‍ ചോദിച്ചെങ്കിലും ആരും തന്നെ സഹായിക്കാനുണ്ടായില്ല. ആ സമയം ഒരു ഓട്ടോ എത്തിയപ്പോള്‍ അതില്‍ കയറി പോലീസ് സ്റ്റേഷനില്‍ പോയി പരാതിനല്‍കി. ഇവര്‍ ചികിത്സ ഉള്‍പ്പടെയുള്ള. ഒരു സഹായവും നല്‍കിയില്ല. മൂന്ന്മണിക്കൂറോളം ഇവിടെ നിന്നെങ്കിലും ഇവര്‍ ഭീഷണിപ്പെടുത്തുവാനാണ് തുനിഞ്ഞത്. പോലീസ് പരിഹസിക്കുകയാണ് ചെയ്തത്. എനിക്ക് നീതി ലഭിക്കുമോ എന്നാണ് എഴുത്ത് അവസാനിക്കുന്നത്. പീഡനത്തിനിരയായ ഒരാളായി കാണാതെ ഒരു പോരാളിയായി എന്നെ കാണണം. ഒരു മകളെ പോലെ കണ്ട് പിതാവിനെ പോലെ സഹായിക്കണമെന്നാണ് ഇവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവരുടെ പരാതി ലഭിച്ചതായി കുമാരസ്വാമി ലേഔട്ട് പോലീസ് വ്യക്തമാക്കി. എന്നാല്‍ ഇതൊരു ചെറിയ സംഭവമാണെന്നാണ് പോലീസ് നിലപാട്. ഇവരുടെ സകൂട്ടര്‍ മറ്റൊരു വണ്ടിയിലിടിച്ചു. അന്ന് തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും എന്നാല്‍ ഇവര്‍ നല്കിയ വണ്ടി നമ്പരും ആര്‍ടിഒ രജിസ്റ്ററുകളും തമ്മില്‍ യോജിക്കുന്നില്ലെന്നുമാണ് പോലീസ് പറയുന്നത്. ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: