ബെര്‍ഹംപൂര്‍: ഒഡീഷയില്‍ 3434 വിദ്യാര്‍ത്ഥികള്‍ക്ക് മലേറിയ ബാധിച്ചതായി റിപ്പോര്‍ട്ട്. കന്ധമലിലെ ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്കൂളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ത്ഥികളില്‍ മലേറിയ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. സംസ്ഥാന ആരോഗ്യ വകുപ്പ് ഇവരെ നിരീക്ഷിച്ചു വരികയാണെന്ന് കന്ധമല്‍ ജില്ലാ കളക്ടര്‍ യാമിനി സാരംഗി അറിയിച്ചു.
പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ജില്ലയിലെ 214 റസിഡന്‍ഷ്യല്‍ സ്കൂളിലെ 19767 വിദ്യാര്‍ത്ഥികളില്‍ നടത്തിയ പരിശോധനയിലാണ് 3434 വിദ്യാര്‍ത്ഥികള്‍ക്ക് മലേറിയ ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ക്ക് അടിയന്തിരമായി ചികിത്സ ഏര്‍പ്പെടുത്തുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സപ്നേശ്വര് ഗഡനായക് അറിയിച്ചു.
സര്‍ക്കാര്‍ ആശുപത്രിയില്‍ ഇവരുടെ ചികിത്സയ്ക്കായി വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മലേറിയ മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കുന്നതിനുവേണ്ട നടപടികളും ഉടനടി സ്വീകരിക്കുന്നതാണെന്നും ഗഡനായക് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: