ആലുവ: കാര്‍ഷിക മേഖലയിലെ പുത്തന്‍ ഉണര്‍വ്വ് മുതലാക്കാനായി കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷനെ കൂടുതല്‍ പുരോഗതിയിലേക്ക് നയിക്കണമെന്ന് പൊതുമേഖല സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള നിയമസഭ സമിതി നിര്‍ദ്ദേശിച്ചു.
ഇന്നലെ രാവിലെ സമിതി അംഗങ്ങള്‍ ചെയര്മാന് കെ.എന്‍.എ. ഖാദര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കാംകോ സന്ദര്‍ശിച്ച ശേഷം ആലുവ പാലസില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അടുക്കളത്തോട്ടത്തിലും ചെറുകിട തോട്ടത്തിലും ഉപയോഗിക്കാന്‍ കഴിയുന്ന ചെറിയ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ കാംകോയെ സജ്ജമാക്കണം. എല്ലാ വീട്ടിലും ഓരോ കാംകോ ഉപകരണം ഉണ്ടാകുന്ന വിധം കാംകോയെ ശക്തിപ്പെടുത്തണം.
യന്ത്രങ്ങളുടെ ആധുനിക വത്കരണത്തിനായി 25 കോടി രൂപ അടിയന്തിരമായി കാംകോയ്ക്ക് നല്‍കാണമെന്ന് സര്‍ക്കാറിനോട് സമിതി ശുപാര്‍ശ ചെയ്യും. നിര്‍മ്മിക്കുന്ന കാര്‍ഷിക ഉപകരങ്ങള്‍ പരമാവധി വിറ്റഴിക്കാനുള്ള ശ്രമമുണ്ടാകണം. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന കാംകോയിലെ ഉപകരണങ്ങള്‍ വാങ്ങി കര്‍ഷകര്‍ക്ക് നല്കാന് കഴിയണം. കാര്‍ഷിക ഉപകരണങ്ങള്‍ ആവശ്യമനുസരിച്ച് നല്കാനാവണം.
കേന്ദ്രസര്‍ക്കാര്‍ കൃഷി ഉപകരണങ്ങള്‍ക്ക് നല്‍കിയിരുന്ന സബ്ബ്സിഡി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കണമെന്ന് സമിതി ആവശ്യപ്പെടും. കാംകോയുടെ യന്ത്രഭാഗങ്ങള്‍ സംസ്ഥാനത്ത് തന്നെ ഉണ്ടാക്കാന്‍ കഴിയണം. കുടുംബശ്രീയെ ഇത്തരം ജോലികള്‍ ഏല്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സമിതിയുടെ കണ്ടെത്തല്‍ റിപ്പോര്‍ട്ടാക്കിയ ശേഷം സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് ചെയര്മാന് കെ.എം.എ. ഖാദര്‍ പറഞ്ഞു. കാംകോ ചെയര്മാന് ചാരുപാറ രവി, എം.ഡി കെ. സുബൈര്ഖാന്, ഡയറക്ടര്‍മാരായ കെ.പി. ചന്ദ്രന്, കൊട്ടിയം ശ്രീധരന്, രാമപുരം വി.കെ. ശിവാനന്ദന്, ജനറല്‍ മാനേജര്‍മാരായ ജോളി തോമസ്, സതീഷ്കുമാര്‍, യൂണിയന് നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: