നൗകാമ്പ്: സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടം അത്ലറ്റികോ ബില്‍ബാവോക്ക്. ഇരുപാദങ്ങളിലുമായി നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ വിജയവുമായാണ് ബില്‍ബാവോ സൂപ്പര്‍ കപ്പില്‍ മുത്തമിട്ടത്.
31 വര്‍ഷത്തിനുശേഷം ബില്‍ബാവോ നേടുന്ന ആദ്യ കിരീടമാണിത്. ബാഴ്സക്കെതിരെ ആദ്യ പാദത്തില്‍ 4-0ന്റെ മിന്നുന്ന വിജയം സ്വന്തമാക്കിയ ബില്‍ബാവോ ഇന്നലെ നടന്ന രണ്ടാം പാദത്തില്‍ 1-1ന്റെ സമനില പാലിച്ചു. 56-ാം മിനിറ്റില്‍ ബാഴ്സയുടെ ജെറാര്‍ഡ് പിക്വെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും അവര്‍ക്ക് കനത്തതിരിച്ചടിയായി. തുടര്‍ന്ന് പത്തുപേരുമായാണ് ബാഴ്സ കളിച്ചത്.
86-ാം മിനിറ്റില്‍ അത്ലറ്റികോ ബില്‍ബാവോക്കും ഒരു താരത്തെ നഷ്ടമായി. കാര്ഡ്കികെ സോളയാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്. ആദ്യപാദത്തിലെ ദയനീയ തോല്‍വിയെ തുടര്‍ന്ന് കിരീടം നേടണമെങ്കില്‍ രണ്ടാം പാദത്തില്‍ അഞ്ച് ഗോളുകള്‍ക്ക് ജയിക്കണമായിരുന്നു. അടുത്തിടെ യുവേഫ സൂപ്പര്‍ നേടിയ ബാഴ്സലോണക്ക് കനത്ത തിരിച്ചടിയാണ് സ്പാനിഷ് സൂപ്പര്‍ കപ്പിലെ തോല്‍വി.
ബാഴ്സയുടെ സ്വന്തം മൈതാനമായ നൗ കാമ്പില്‍ നടന്ന പോരാട്ടത്തില്‍ 43-ാം മിനിറ്റില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയിലൂടെ ലീഡ് നേടിയെങ്കിലും 74-ാം മിനിറ്റില്‍ അരിറ്റ്സ് അഡ്യുരിസിലൂടെ ബില്‍ബാവോ സമനിലഗോള്‍ നേടി. മെസ്സിയും സുവാരസും പെഡ്രോയും ഉള്‍പ്പെട്ട ലോകോത്തര താരങ്ങള്‍ സ്വന്തം മണ്ണില്‍ കളിക്കാനിറങ്ങിയിട്ടും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയാതിരുന്നത് ആരാധകരില്‍ ഏറെ നിരാശപടര്ത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: