തിരുവഞ്ചൂര്‍ : മണര്‍കാട് – ഏറ്റുമാനൂര്‍ ബൈപാസ് റോഡിന്റെ തിരുവഞ്ചൂര്‍ ക്ഷേത്രത്തിന് മുന്‍ഭാഗത്ത് അയര്‍ക്കുന്നം റോഡ് ബിജെപി ഉപരോധിച്ചു. ഈ ഭാഗത്ത് നിരന്തരമായി അപകടം നടക്കുന്ന സ്ഥലത്തെ വളവ് നിവര്‍ക്കുവാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ എടുക്കണമെന്നും യാഥാര്‍ത്ഥ അലൈന്മെന്റ് കണക്കാക്കി പുനര്‍നിര്‍ണ്ണയം നടത്തി ക്രമക്കേടുകള്‍ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉപരോധം. ഈ റോഡില്‍ ഡിവൈഡര്‍ സ്ഥാപിക്കുക, സിഗ്നല്‍ ലൈറ്റ്, നിരീക്ഷണ ക്യാമറ, സൈന്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുക, പ്രധാന ബസ് സ്റ്റോപ്പുകളില്‍ ബസ്സ് ബേ നിര്‍മ്മിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് ബി ജെ പി തിരുവഞ്ചൂര്‍ യൂണിറ്റ് റോഡ് ഉപരോധത്തിന് നേതൃത്വം നല്കി. കോടതി വിധിയെ ലംഘിച്ച് അശാസ്ത്രീയമായ രീതിയില്‍ റോഡില്‍ ഹമ്പുകള്‍ സ്ഥാപിച്ച നടപടി യാത്രക്കാരോടുള്ള അധികൃതരുടെ വെല്ലുവിളി ആണെന്നും യോഗം കുറ്റപ്പെടുത്തി.സംസ്ഥാന കൗണ്‍സില്‍ അംഗം കുസുമാലയം ബാലകൃഷ്ണന് സമരം ഉദ്ഘാടനം ചെയ്തു. കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍ കീരനാട്ട് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സര്ജുമോന് ചേരിപ്പറമ്പില്‍, പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രചൂഢന്, പഞ്ചായത്ത് സെക്രട്ടറിമാരായ പ്രസാദ് കുന്നുംപുറം, ഗോപന് അമയന്നൂര്‍, ബൂത്ത് പ്രസിഡന്റുമാരായ ജയദേവ് വി ജി, വിജയകുമാര്‍ എം വി, സുരേഷ് കെ വി, കെ കെ സാജന്, ഹരികുമാര്‍ എസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: