പ്രവാസികളായ ഭാരതീയര്‍ക്ക് ഒരു പ്രധാനമന്ത്രി ഉണ്ടെന്ന് അവര്‍ ഇപ്പോഴാവും അറിഞ്ഞത്. മറ്റു രാജ്യക്കാരുടെ മുന്പില് അവര്‍ക്ക് അഭിമാനത്തോടെ പറയാം ഞങ്ങളുടെ പ്രധാന മന്ത്രി ഞങ്ങളെ കാണാനും ക്ഷേമം അന്വേഷിക്കാനും വന്നെന്ന്. പലമതക്കാരാണെങ്കിലും പ്രവാസി ഭാരതീയര്‍ ഒരു ജാതിക്കാരാണ് ദുബായിയില്‍. അത് ഒറ്റക്കെട്ടായ വന്‍ ശക്തിയാണ്. ആര്‍ക്കും തകര്‍ക്കാന്‍പറ്റാത്ത മനസ്സാണു പ്രവാസികളുടേത്. പക്ഷേ ചില ആളുകള്‍ മതത്തിന്റെയും രാഷ്ട്രീയത്തിന്റയും പേരില്‍ ചേരിതിരിവുണ്ടാക്കാന്‍ പല പ്രസ്താവനകളും നടത്തുന്നുണ്ട്. ഉത്തരവാദപ്പെട്ട ആളുകള്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തുമ്പേള്‍ മൗനാനുവാദം കൊടുക്കാതെ അതിനെ തടയാനുള്ള നടപടിയും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കണം. ഭാരതം എന്ന മഹാശക്തി ഒറ്റക്കെട്ടായി എന്നും എപ്പോഴും കുടെയുണ്ടാകും
റിയാസ്
പ്രവാസികള്‍ക്ക് ഒരുപാടു പ്രതീക്ഷ നല്കിയതായിരുന്നു നമ്മുടെ പ്രധാനമന്ത്രിയുടെ ലേബര്‍ ക്യാമ്പ് സന്ദര്‍ശനം. ദയനീയമായ തൊഴില്‍സാഹചര്യങ്ങളും തൊഴില്‍ചൂഷണവും ഇടനിലക്കാരുടെ തട്ടിപ്പുമെല്ലാം നേരിടുന്ന പാവപ്പെട്ട പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കണ്ടും കേട്ടുമറിയാനും അതനുസരിച്ച് അവരുടെ നിലമെച്ചപ്പെടുത്താനും പ്രധാനമന്ത്രി നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതുപോലെതന്നെ പ്രധാനമാണ് കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങളുടെ സാമ്പത്തികനില താങ്ങിനിര്‍ത്തുന്ന പ്രവാസികളുടെ ജീവിതം മെച്ചപ്പെടുത്തലും. മോദിയുടെ സന്ദര്‍ശനത്തോടെ പ്രവാസി വോട്ട് അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാകുമെന്ന് നമുക്ക് കരുതാം.
അന്‍സില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: