ന്യൂദല്‍ഹി:‘രാജ്യത്തെ പരമോന്നത നീതിപീഠത്തിനും ഭീകരരുടെ ബോംബ് ഭീഷണി. സുപ്രീംകോടതിയില്‍ ബോംബാക്രമണം നടത്തുമെന്ന ഇ മെയില്‍ സന്ദേശം സുപ്രീംകോടതിക്കും ദല്‍ഹി പോലീസിനും തിങ്കളാഴ്ച ലഭിച്ചു.
യാക്കൂബ് മേമന്റെ വധശിക്ഷ ശരിവെച്ച ജഡ്ജി ജസ്റ്റിസ് ദീപക് മിശ്രയെ വധിക്കുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതിനു പിന്നാലെ ബോംബാക്രമണ ഭീഷണി. ഇതേത്തുടര്‍ന്ന് സുപ്രീംകോടതിയിലും പരിസരത്തും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. കക്ഷികള്‍ക്കും, പരിശീലനം നേടുന്ന അഭിഭാഷകര്‍ക്കും കോടതി പരിസരത്ത് പ്രവേശിക്കുന്നതിന് നിയന്ത്രണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇന്റലിജന്‍സ് ബ്യൂറോയ്ക്കും പോലീസ് വിവരങ്ങള്‍ കൈമാറി. ഭീഷണിക്കത്തില്‍ യാക്കുബ് മേമന്റെ വധത്തെപ്പറ്റി പരാമര്‍ശമില്ല.
ആക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം ദല്‍ഹി നിവാസിയായ ഒരാള്‍ക്കാണ് ആദ്യം ലഭിച്ചത്. ഇയാള്‍ വിവരങ്ങള്‍ പോലീസിന് കൈമാറി. ഈ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ജസ്റ്റിസ് മിശ്രയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് കത്ത് ലഭിച്ചത്. 1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ പ്രധാന പ്രതികളില്‍ ഒരാളായിരുന്നു മേമന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: