കോട്ടയം : സംഗീത സംവിധായകന് എ.ജെ. ജോസഫ് അന്തരിച്ചു. ബുധനാഴ്ച ഉച്ചയോടേ കോട്ടയത്തായിരുന്നു അന്ത്യം. കുഞ്ഞാറ്റക്കിളി, കാണാക്കുയില്‍, ഈ കൈകളില്‍, നാട്ടുവിശേഷം, കടല്‍ക്കാക്ക തുടങ്ങിയ അഞ്ചു ചിത്രങ്ങള്‍ക്ക് അദ്സംദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍., ഒരേ സ്വരം ഒരേ നിറം., ആകാശഗംഗാതീരത്തിനപ്പുറം., കാവല്‍ മാലാഖമാരെ. എന്നിങ്ങനെ ശ്രദ്ധേയ ഗാനങ്ങള്‍ക്കു സംഗീതം നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍ ‘കടല്‍കാക്ക’ എന്ന ചിത്രത്തിന്റെ ഗാന റിക്കോര്‍ഡിങ്ങിനിടെ അണിയറ പ്രവര്‍ത്തകരുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങി. തുടര്‍ന്ന് സംഗീത സ്കൂള്‍ നടത്തുകയായിരുന്നു. കോട്ടയം ലൂര്‍ദ് പള്ളിയിലെ ക്വയര്‍ മാസ്റ്ററായിരുന്നു.
എന്‍.എന്‍. പിള്ളയുടെ നാടക ട്രൂപ്പില്‍ ഗിറ്റാറിസ്റ്റായി തുടങ്ങിയതാണ് ജോസഫിന്റെ സംഗീതജീവിതം. അങ്ങനെയാണു ഗിറ്റാര്‍ ജോസഫ് എന്ന വിളിപ്പേരുണ്ടായി. ഗിറ്റാര്‍ മാത്രമല്ല ഒട്ടുമിക്ക സംഗീതോപകരണങ്ങളും ഇദ്ദേഹം കൈകാര്യം ചെയ്യുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: