തിരുവനന്തപുരം: വ്യവസായങ്ങള്‍ക്കുള്ള ഭൂപരിധി നിയമത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിയമത്തില്‍ ഇളവ് ലഭിച്ചവര്‍ നിക്ഷേപവും തൊഴിലവസരങ്ങളും ഉറപ്പാക്കണം. തോട്ടങ്ങള്‍ക്ക് ഇളവ് ലഭിക്കില്ലെന്നും ഒരേക്കറിന്റെ ഇളവിന് 10കോടി നിക്ഷേപവും 20തൊഴിലവസരങ്ങളും ഉറപ്പാക്കണമെന്നും മന്ത്രിസഭായോഗതീരുമാനം വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഒരേക്കറിന്റെ ഇളവ് ലഭിക്കണമെങ്കില്‍ പത്തു കോടി രൂപയുടെ നിക്ഷേപവും 20 തൊഴിലവസരങ്ങളും നല്‍കണം. വ്യവസായം, ഐ.ടി, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം എന്നിവയ്ക്കായി ഭൂമി ഉപയോഗിക്കാം. അതേസമയം ഒരു തരത്തിലും ഭൂമിയുടെ ദുരുപയോഗം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. എതിര്‍പ്പുള്ളവര്‍ വാര്‍ഡ് പുനര്‍വിഭജന കമ്മിഷനെ നിയോഗിച്ചപ്പോള്‍ പറയാതിരുന്നത് എന്തു കൊണ്ടാണെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. പുനര്‍നിര്‍ണയ സമിതി 14 ജില്ലകളിലും സന്ദര്‍ശനം നടത്തിയപ്പോള്‍ ആരും ഒരു പരാതിയും പറഞ്ഞില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പരാതിയുമായി വന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: