ദേവകീദേവി ഒരുദിവസം തന്റെപുത്രന്മാരായ രാമകൃഷ്ണന്മാരെ അരികില്‍ വിളിച്ചു പറഞ്ഞു: ഉണ്ണികളെ നിങ്ങള്‍ നരനാരായണന്മാരുടെ അവതാരമാണ്്. അതൊക്കെ ദിവ്യത്വമുള്ള മഹര്‍ഷിമാര്‍ പറഞ്ഞുതന്നിട്ടുണ്ട്. എന്തൊക്കയായാലും എനിക്ക് നിങ്ങള്‍ മക്കള്‍മാത്രമാണ്. അമ്മ എന്നനിലയില്‍ ഞാന്‍ മഹാഭാഗ്യവതിയാണ്. മറ്റൊരമ്മയ്ക്കും കിട്ടാത്ത ഭാഗ്യമാണത്. മുജ്ജന്മത്തില് അത്രയ്ക്കും ഞാന്‍ ഭാഗ്യം ചെയ്തിട്ടുണ്ട്.
നിങ്ങള്‍ ഗുരുവിന് വിദ്യാഭ്യാസാനന്തരം ഗുരുദക്ഷിണയായിനല്‍കിയത് പ്രസിദ്ധമാണല്ലോ! അദ്ദേഹത്തിന് മരിച്ചുപോയമക്കളെ തിരികെ നല്‍കിയാണ് അനുഗ്രഹം നേടിയത്. എത്രസന്തോഷമായിക്കാണും ആ ഗുരുവിനും, അദ്ദേഹത്തിന്റെ പത്നിക്കും. യമപുരിയില്‍ ചെന്ന് ഒരു തടസവും കൂടാതെയാണ് ഗുരുപുത്രന്മാരെ കൊണ്ടുവന്ന് ഗുരുവിന ്നല്‍കിയത് അല്ലേ. എന്നാല്‍ എനിയ്ക്കും ഇതുപോലൊരാഗ്രഹമുണ്ട്.
നിങ്ങളെക്കാളും മുന്‍പ് എന്റെ ഉദരത്തില്‍ പിറന്നപുത്രന്മാരെ ഒന്നുകാണണമെന്നുണ്ട്. കണ്ട് കൊതിതീരും മുന്‍പാണ് കംസന് ആ ചോരക്കുഞ്ഞുങ്ങളെ വകവരുത്തിയത്. പൈശാചികകൃത്യമായിരുന്നു അന്ന് അവിടെ ചെയ്തുകൂട്ടിയത്.എന്തായാലും അമ്മയുടെ ആ മോഹം ഞങ്ങള്‍ സാധിപ്പിച്ചുതരുന്നതാണ്.
താമസിയാതെ തന്നെ രാമകൃഷ്ണന്മാര് യോഗബലത്താല്‍ സുതലത്തത്തില്‍ എത്തിച്ചേര്‍ന്നു. ബലിയായായിരുന്നു സുതലത്തിന്റെ നാഥന്. അദ്ദേഹം അതിഥികളെ യഥോചിതം സ്വീകരിക്കുകയുണ്ടായി. ആ ജ്ഞാനികളെ വാക്കിനാല്‍ സ്തുതിക്കുകയും ചെയ്തു. പ്രിയഭക്തന്റെ പൂജകള്‍ വേണ്ടവിധം കൈക്കൊണ്ടു. എന്നിട്ട് അവരോടായി പറഞ്ഞു.
സ്വായംഭുവ മന്വന്തരത്തില്‍ മരീചിയ്ക്കും ഊര്‍ണയ്ക്കും ആറുപുത്രന്മാരുണ്ടായി.
ഒരിക്കല്‍ ബ്രഹ്മാവിന് തന്റെ സ്വന്തം പുത്രി സരസ്വതിയില്‍ കാമം തോന്നി. ഈ ആറുസഹോദരന്മാര്‍ ഇതുകണ്ട് ചിരിച്ചു. നിങ്ങള്‍ അസുരന്മാരായിത്തീരട്ടേ എന്ന് ബ്രഹ്മാവ് ആറുപേരേയും ശപിക്കുകയും ചെയ്തു. അങ്ങനെ അവര്‍ ഹിരണ്യകശിപുവിന്റെ പുത്രന്മാരായി ജനിക്കുകയായിരുന്നു. അതിനടുത്തജന്മത്തില്‍ ഭഗവന്‍ ശ്രീകൃഷ്ണന്റെ സഹോദരന്മാരായി പിറന്നു. എന്നാല്‍ പിറന്ന ഉടനെതന്നെ അവരെ നിഷ്കരുണം കംസന് വധിക്കുകയും ചെയ്തു.
ബലി പറഞ്ഞു ”അവരെല്ലാം ഇവിടെത്തന്നെ ഉണ്ട്. അവരൊന്നും ഒരിടത്തും പോയിട്ടില്ല. സ്മരന്‍, ഉല്‍ഗിതന്‍, പരിഷ്വംഗന്‍, പതംഗന്‍, ക്ഷുദ്രഭൃത്ത്, ഘൃണി എന്നിങ്ങനെയാണ് അവരുടെ പേരുകള്‍.”
ദേവകീദേവിയുടെ ഏറെക്കാലത്തെ മോഹം സാധിപ്പിക്കേണ്ടത് പുത്രന്മാരുടെ കടമയാണ്. ഒട്ടും താമസിയാതെ തന്നെ തന്റെ ജ്യേഷ്ഠന്മാരെ അമ്മയുടെ മുമ്പാകെ സന്തോഷം സഹിക്കാനാവാതെ ആ അമ്മകരഞ്ഞു. ഏറെക്കാലത്തിനുശേഷം കണ്ടമക്കളെ അവര്‍ മാറോടണച്ചു. ദേവകി ഉടനെതന്നെ അവരെ തന്റെമടിയില്‍ കിടത്തി. കണ്ണുനീര്‍കൊണ്ട് അവരുടെ ദേഹം കഴുകി. ഉടനെതന്നെ അവര്‍ക്ക് മോക്ഷമായി. ആകാശത്തേക്കുയര്‍ന്ന അവര്‍ കണ്മുന്നില്നിന്നും അപ്രത്യക്ഷമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: