കൃഷ്ണഗിരി (വയനാട്): ഇന്ത്യ എ ടീമിനെതിരായ ചതുര്‍ദ്ദിന ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ എ ടീം ഒന്നാം ഇന്നിംഗ്സില്‍ 542 റണ്‍സിന് പുറത്തായി. തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ എ ടീം രണ്ടാം ദിവസത്തെ കൡനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തിട്ടുണ്ട്. 11 റണ്‍സുമായി ക്യാപ്റ്റന്‍ അമ്പാട്ടി റായിഡുവും റണ്ണൊന്നുമെടുക്കാതെ കരുണ്‍ നായരുമാണ് ക്രീസില്‍. ജീവന് ജ്യോത് സിംഗ് (22), അഭിനവ് മുകുന്ദ് (38), ശ്രേയസ് അയ്യര്‍ (49) എന്നിവരാണ് പുറത്തായത്. നേരത്തെ ആദ്യ ദിനം സെഞ്ചുറി നേടിയ റമേലക്ക് പുറമെ ഇന്നലെ ക്വിന്റണ്‍ ഡി കോക്കും (113) ദക്ഷിണാഫ്രിക്കന്‍ എ ടീമിനായി ശതകം തികച്ചു. 75 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡെയ്ന്‍ വിലാസും മികച്ച ബാറ്റിങ്ങ് കാഴ്ചവെച്ചു. 7 വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യ 420 റണ്‍സിന് പിന്നിലാണ്.
ഇന്നലെ 293ന് നാല് എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ദക്ഷിണാഫ്രിക്കക്ക് ആദ്യ വിക്കറ്റ് ഏറെ താമസിയാതെ നഷ്ടമായി. 55 റണ്‍സുമായി ബാറ്റിംഗ് തുടര്‍ന്ന ബാവുമയുടെ വിക്കറ്റാണ് ഇന്നലെ ആദ്യം നഷ്ടമായത്. അഭിമന്യു മിഥുന്റെ പന്തില്‍ ജയന്ത് യാദവ് പിടികൂടുകയായിരുന്നു. സ്കോര്‍: 5ന് 307. തുടര്‍ന്നെത്തിയ ക്വിന്റണ്‍ ഡി കോക്ക് തുടക്കം മുതലേ മികച്ച ഫോമിലായിരുന്നു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഡി കോക്കിന് മുന്നില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിവശരായി. സ്കോര്‍ 385-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 16 റണ്‍സെടുത്ത ഡെയ്ന്‍ പെയ്ഡറ്റിനെ അക്ഷര്‍ പട്ടേലിന്െര് പന്തില്‍ ശ്രേയസ് അയ്യര്‍ പിടികൂടി. പിന്നീട് ഡി കോക്കിനൊപ്പം ക്യാപ്റ്റന്‍ വിലാസ് ഒത്തുചേര്‍ന്നതോടെ സ്കോറിംഗിനും വേഗതകൂടി.
ഇരുവരും ഏകദിനശൈലില് ബാറ്റുവിശി. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 107 റണ്‍സ് അടിച്ചുകൂട്ടി. ഒടുവില്‍ സ്കോര്‍ബോര്‍ഡില്‍ 492 റണ്‍സായപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 102 പന്തുകളില്‍ നിന്ന് 13 ഫോറും മൂന്ന് സിക്സറുമടക്കം 113 റണ്‍സെടുത്ത ഡി കോക്കിനെ ശ്രേയസ്സ് അയ്യരുടെ പന്തില്‍ ഇൗശ്വര്‍ പാണ്ഡെ പിടികൂടി. പിന്നീടെത്തിയവരില്‍ കേശവ് മഹാരാജ് (19) പാര്‍നല്‍ (2) എന്നിവരും പെട്ടെന്ന് പുറത്തായി. 10 റണ്‍സെടുത്ത ഡെയ്ന്‍ പാറ്റേഴ്സണും പുറത്താകാതെ നിന്നു. ഇന്ത്യന്‍ നിരയില്‍ അക്ഷര്‍ പട്ടേല്‍ 115 റണ്‍സ് വഴങ്ങി നാലും ശ്രേയസ്സ് അയ്യര്‍ 29 റണ്‍സിനും ജയന്ത് യാദവ് 177 റണ്‍സ് വിട്ടുകൊടുത്തും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കം നല്കാന് ഓപ്പണര്‍മാരായ ജീവന്‍ജ്യോത് സിംഗിനും അഭിനവ് മുകുന്ദിനും കഴിഞ്ഞില്ല. സ്കോര്‍ 43-ല്‍ എത്തിയപ്പോള്‍ 28 റണ്‍സെടുത്ത ജീവന്‍ജ്യോത് സിംഗിനെ ഡെയ്ന്‍ പെയ്ഡറ്റ് ബൗള്‍ഡാക്കി. സ്കോര്‍ 88-ല്‍ നില്‍ക്കേ 38 റണ്‍സെടുത്ത അഭിനവ് മുകുന്ദിനെയും പെയ്ഡറ്റ് തന്നെ ബൗള്‍ഡാക്കി. മൂന്നാം വിക്കറ്റില്‍ ശ്രേയസ്സ് അയ്യരും അമ്പാട്ടി റായിഡുവും ചേര്‍ന്നാണ് സ്കോര്‍ മൂന്നക്കം കടത്തിയത്. എന്നാല്‍ സ്കോര്‍ 122-ല്‍ എത്തിയപ്പോള്‍ അര്‍ദ്ധസെഞ്ചുറിക്ക് ഒരു റണ്‍ അകലെ വച്ച് അയ്യരും മടങ്ങി. 61 പന്തില്‍ നിന്ന് 10 ഫോറുകളുടെ അകമ്പടിയോടെ 49 റണ്‍സെടുത്ത ശ്രേയസ്സ് അയ്യരെ പാര്‍നല്‍ ബൗള്‍ഡാക്കി. ദക്ഷിണാഫ്രിക്കന്‍ എ ടീമിന് വേണ്ടി ഡെയ്ന്‍ പെയ്ഡറ്റ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: