ബീജിങ്: കമ്യൂണിസ്റ്റ് ഭരണമെങ്കിലും, ചൈനയ്ക്കിപ്പോള്‍ പ്രിയം സംസ്കൃതം. രാജ്യത്തെ ഒരു ബുദ്ധമത പഠന കേന്ദ്രത്തില്‍ ഒരാഴ്ചത്തെ സംസ്കൃതം പഠനത്തിന് ചേര്‍ന്നത് 60 പേര്. 300 അപേക്ഷകരില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. യോഗ പരിശീലകര്‍, മെക്കാനിക്കല്‍ ഡിസൈനര്‍മാര്‍, അഭിനേതാക്കള്‍, ഹോട്ടല്‍ മേഖലയിലെ ജോലിക്കാര്‍ തുടങ്ങി വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ പഠനത്തിനെത്തും. കിഴക്കന്‍ ചൈനയിലെ ഹാങ്ഷു ബുദ്ധിസം ഇന്‍സ്റ്റിറ്റിയൂട്ടിലാണ് ആറു ദിവസത്തെ വായന-എഴുത്ത് പരിശീലനം. പരിശീലക ജര്‍മനിയിലെ മെയ്ന്‍സ് സര്‍വകലാശാലയില്‍ നിന്ന് ഇന്തോളജിയില്‍ ഡോക്ടറേറ്റ് നേടിയ ലി വെയ്.
പതിനാറാം നൂറ്റാണ്ടില്‍ ഹുയാന് സാങ് ഭാരത പര്യടനത്തിനു ശേഷം തിരിച്ചെത്തിയതു മുതല്‍ സംസ്കൃതം പ്രചാരത്തിലുണ്ട് ചൈനയില്‍. പീക്കിങ് സര്‍വകലാശാലയില്‍ പാഠ്യവിഷയം. ഇവിടെ പ്രവേശനം 60 പേര്‍ക്ക്. യോഗയുടെ വ്യാപനം പൗരാണിക ഭാഷയോട് താത്പര്യം വര്‍ധിക്കാന്‍ കാരണമെന്ന് അനുമാനം. ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചതോടെ ഇതിന് വേഗം കൂടി.
യോഗയിലെ പുസ്തകങ്ങളെല്ലാം ഇംഗ്ലീഷില്‍ ലഭ്യമെങ്കിലും പരിശീലകര്‍ ഉപയോഗിക്കുന്നത് സംസ്കൃതം. പരിശീലനത്തിനൊപ്പം ചൊല്ലുന്ന ശ്ലോകങ്ങളും സംസ്കൃതത്തില്‍. ഹാങ്ഷു ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംസ്കൃത പഠനത്തിന് അവസരം ലഭിച്ച ഹി മിന് ഇക്കാര്യം സമ്മതിക്കുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം യോഗ പരിശീലകയായി പ്രവര്‍ത്തിക്കുകയാണ് മിന്. വായിച്ചും കേട്ടും സംസ്കൃതം അഭ്യസിച്ചുവെങ്കിലും കൃത്യമായ മാര്ഗദര്ശനമില്ലാത്തത് തിരിച്ചടിയായെന്ന് മിന്. ഇത്തരം പരിശീലനങ്ങള്‍ ആ കുറവ് നികത്തുമെന്നും ഇവര്‍ക്ക് ആത്മവിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: