കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് മഹീന്ദ രജപക്സെ തോറ്റെങ്കിലും ആ രാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്താമെന്ന് ചൈനയ്ക്ക് പ്രതീക്ഷ. ലങ്കയെ ഒഴിവാക്കാനാകില്ലെന്നും വിഭാഗീയ രാഷ്ട്രീയം അതിജീവിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമം ഗ്ലോബല്‍ ടൈംസ്. ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ കക്ഷിയില്‍ അധിഷ്ഠിതമല്ല ചൈനയുടെ ലങ്കന്‍ നയം. ഭാരത-പടിഞ്ഞാറന്‍ മാധ്യമങ്ങളാണ് രജപക്സെയെ ചൈനയുടെ അടുപ്പക്കാരനാക്കിയതെന്നും പത്രം പറയുന്നു.
ജനുവരിയില്‍ രജപക്സെയെ തോല്‍പ്പിച്ച് മൈത്രിപാല സിരിസേന ലങ്കന്‍ പ്രസിഡന്റായത് ചൈനയ്ക്ക് കനത്ത തിരിച്ചടിയായി. അധികാരമേറിയ സിരിസേന ഭാരത മഹാസമുദ്രത്തില്‍ ചൈന ലക്ഷ്യമിട്ട സില്‍ക്ക് റൂട്ട്, 1.4 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവു വരുന്ന കൊളംബോ തുറമുഖ വികസനം തുടങ്ങിയവ നിര്‍ത്തി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രജപക്സെയെ വീണ്ടും അവരോധിച്ച് ഇവ നടപ്പാക്കാമെന്ന് അവര്‍ കരുതി. എന്നാല്‍, അവിടെയും പിഴച്ചതോടെയാണ് ചൈനയുടെ നിലപാട് മാറ്റമെന്നു സൂചന.
അതിനിടെ, കൃത്യമായ മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കിയാല്‍ പദ്ധതികളെക്കുറിച്ച് പുനരാലോചിക്കാമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന. തുറമുഖ വികസനത്തിന് ഏറ്റെടുക്കുന്ന സ്ഥലം ചൈനീസ് കമ്പനികളുടെ കൈകളിലെത്തുമെന്ന രീതിയിലുള്ള കരാര്‍ നടപടികള്‍ പുനരാലോചിക്കണമെന്നും, ഇക്കാര്യങ്ങള്‍ വിശദമായി പരിശോധനയ്ക്കു വിധേയമാക്കണമെന്നും സര്‍ക്കാര്‍. ധനമന്ത്രി രവി കരുണനായകെ അടുത്തിടെ ഒരു അഭിമുഖത്തില്‍ പദ്ധതികള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചതും ചൈനയുടെ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. ലങ്കയിലെ പദ്ധതികള്‍ക്കുള്ള തടസം വേഗം നീങ്ങുമെന്ന പ്രതീക്ഷയും ഗ്ലോബല്‍ ടൈംസ് പങ്കുവയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: