കോട്ടയം: പ്രസംഗിക്കുന്നത് തീവ്രവാദത്തിനെതിരെ. അതിന്റെ മറവില്‍ പ്രവര്‍ത്തനം മതപരിവര്‍ത്തനവും. കൂട്ടമതപരിവര്‍ത്തനത്തിന് പുതിയ വഴി കണ്ടെത്തിയവരുടെ വഴിയില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ ആകൃഷ്ടരായിക്കൊണ്ടിരിക്കുന്നു.
പൊതുസ്ഥലങ്ങളില്‍ പ്രഭാഷണപരമ്പരകള്‍ നടത്തി തീവ്രവാദത്തെ തള്ളിപ്പറയുകയും മതത്തിന്റെയും സ്രഷ്ടാവിന്റെയും മഹത്വം പ്രബോധനം നടത്തുകയും ചെയ്യുന്ന ഇക്കൂട്ടരുടെ ലക്ഷ്യം മറ്റുപലതുമാണ്. ഇവര്‍ ഹിന്ദുക്കളെ ആകര്‍ഷിച്ചാണ് കൂട്ടമതംമാറ്റത്തിന് വിധേയരാക്കുന്നത്. തീവ്രവാദത്തെ തള്ളിപ്പറയുന്ന പ്രഭാഷണങ്ങള്‍ കേട്ട് ആകൃഷ്ടരായി സംശയനിവാരണത്തിനായി സമീപിക്കുന്നവരെ മതപഠനത്തിന് പ്രേരിപ്പിച്ച് കാലക്രമേണ അതിന് ഇരകളാക്കുന്നു.
വേദേതിഹാസങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും ഉദ്ധരിക്കുകയും അവയെ തെറ്റായി വ്യാഖ്യാനിക്കുകയും ഖുറാനിലെ വചനങ്ങള്‍ ഉദ്ധരിച്ച് ഹൈന്ദപുരാണങ്ങളെക്കാള് കുറ്റമറ്റത് തങ്ങളുടേതാണെന്ന് സ്ഥാപിച്ചെടുക്കുകയും ചെയ്യുന്ന പ്രഭാഷണ പരമ്പരകളില്‍ ചിലര്‍ വീണുപോകാറുണ്ട്.
കോളേജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ചാണ് ഇത്തരം വേട്ടക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഹൈന്ദവ പുരാണങ്ങളെപ്പറ്റി വ്യക്തമായ അറിവും ബോധവുമില്ലാത്ത ഹിന്ദു വിദ്യാര്‍ത്ഥികളാണ് വലയില്‍ പെടുന്നത്. വിദ്യാര്‍ത്ഥിനികളെ സ്വാധീനിക്കാന്‍ പരിശീലനം സിദ്ധിച്ച പെണ്‍കുട്ടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഖുറാനെയും ഹൈന്ദവ പുരാണഗ്രന്ഥങ്ങളേയും താരതമ്യം ചെയ്ത് സംസാരിച്ച് സൗഹൃദം നേടുന്ന ഇവര്‍ ആദ്യം കേള്‍വിക്കാരില്‍ ഹിന്ദു ആചാരാനുഷ്ഠാനങ്ങളേയും പുരാണങ്ങളേയും പറ്റി സംശയം ജനിപ്പിക്കുന്നു. തുടര്‍ന്ന് സംശയനിവാരണത്തിനായി ഉസ്താദിനെ ബന്ധപ്പെടുത്തും. സംശയനിവാരണ ചര്‍ച്ചകള്‍ ക്രമേണ മതപഠനത്തിലേക്കും, അനുഷ്ഠാനങ്ങളിലേക്കും വളരുന്നു. പിന്നീട് മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നു.
ഇത്തരത്തില്‍ മതപരിവര്‍ത്തനത്തിന് ഇരയാകുന്നവര്‍ക്ക് പേരില്‍ ഹിന്ദുവായിത്തന്നെ തുടരാം. അതേസമയം ക്ഷേത്രദര്‍ശനത്തിന് വിലക്കുണ്ടാവും. മതപരിവര്‍ത്തനത്തിന് കുടുംബത്തോടെ ഇരയാക്കുന്നവരെ മറ്റുബന്ധുക്കളില് നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്നതും വേട്ടക്കാരുടെ പുതിയ അടവാണ്. ഇത്തരത്തില്‍ മതംമാറ്റത്തിന് ഇരയാകുന്നവരെ താമസിപ്പിക്കാനും മലപ്പുറം ജില്ലയില്‍ വീടുകള്‍ ഒരുക്കിയിട്ടുണ്ടെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: