ബാങ്കോക്ക്: തായ്ലന്റിലെ ഇരാവാന് ബ്രഹ്മ ക്ഷേത്രം വീണ്ടും തുറന്നു, ദര്‍ശനം അനുവദിച്ചു. നാലു ദിവസം മുമ്പ് ബോംബു സ്ഫോടനത്തില്‍ 20 പേര് കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് ക്ഷേത്രം അടച്ചിരിക്കുകയായിരുന്നു. ക്ഷേത്രത്തില്‍ ബുദ്ധ സന്യാസിമാര്‍ പ്രാര്‍ത്ഥന നടത്തിയശേഷം സന്ദര്‍ശകര്‍ക്കായി തുറന്നു. കൊല്ലപ്പെട്ടവരുടെ ശാന്തിക്കായി വിശ്വാസികള്‍ വസ്ത്രദാനം നടത്തി.
ഷോപ്പിങ് മാളുകള്‍ക്കും ആഡംബര കെട്ടിടങ്ങള്‍ക്കും സമീപത്തുള്ള ക്ഷേത്രത്തില്‍ ബോംബ് ആസൂത്രണം ചെയ്തവരെ കണ്ടെത്താനായിട്ടില്ല. സ്ഫോടനത്തില്‍ ഒമ്പതു നൈജീരിയക്കാര്‍ ഉള്‍പ്പെടെ 20 പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: