കോതമംഗലം: വടാട്ടുപ്പാറയില്‍ ഭീതിപരത്തി ബുധനാഴ്ച പുലര്‍ച്ചെ കാട്ടാന വീണ്ടുമെത്തി. വടാട്ടുപ്പാറ ചക്കിമേട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ച മാലിയില്‍ ജയനെ കുത്തികൊന്നിരുന്നു. അതേ ആനതന്നെയാണ് ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ജയന്റെ വീടിന് സമീപമുള്ള പുരയിടത്തിലെത്തിയത്.
ആനയെത്തിയതറിഞ്ഞ് നാട്ടുകാര്‍ വനംവകുപ്പ് പ്രത്യേകം ചുമതലപ്പെടുത്തിയ സ്ക്വാഡിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ സ്ക്വാഡും നാട്ടുകാരും ചേര്‍ന്ന് ആനയെ കാട്ടിലേക്ക് തുരത്തിയെങ്കിലും അരമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും വടാട്ടുപ്പാറ ഗോതമ്പ് റോഡില്‍ ആന നിലയുറപ്പിച്ചതായി റോന്ത് ചുറ്റുന്നതിനിടയില്‍ വനപാലകസംഘം കണ്ടെത്തി. പടക്കം പൊട്ടിച്ചും തീകാണിച്ചും വനപാലകര്‍ ആനയെ കാട്ടിലേക്ക് ഓടിച്ചു. വ്യഴാഴ്ചയ്ക്ക് ശേഷം രണ്ടാം തവണയാണ് ആനയെത്തുന്നത്. ആന ജനവാസ കേന്ദ്രങ്ങളില്‍ രാത്രികാലങ്ങളില്‍ ചുറ്റിതിരിയുന്നത് ജനങ്ങളില്‍ ഭീതി പരത്തിയിരിക്കുകയാണ്. വൈദ്യുത കമ്പിവേലി സ്ഥാപിക്കുന്നതിനും ആനയെ തുരത്താന്‍ വി ദഗ്ദ്ധ സംഘത്തെ നിയമിക്കേണ്ടതിനെകുറിച്ച് ആലോചിക്കുന്നതിനും ചൊവ്വാഴ്ച വനംവകുപ്പ് വിളിച്ചുചേര്‍ത്ത യോഗം ഞായറാഴ്ചയിലേക്ക് കമ്മറ്റി വച്ചതിനിടയിലാണ് ആന വീണ്ടുമെത്തിയത്. കാട്ടാനയെ ഭയന്ന് നാട്ടുകാര്‍ ഉറക്കമൊഴിച്ച് കാത്തിരുന്നതിനാലാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ഇത് എത്രനാള്‍ തുടരാന്‍കഴിയുമെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: