ജമ്മു: പാക്കിസ്ഥാന് ചര്‍ച്ചയ്ക്ക് ക്ഷണിച്ച ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കളെ പൊലീസ് വീട്ടുതടങ്കലിലാക്കി. ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയീദ് അലി ഷാ ഗീലാനി, മോഡറെയ്റ്റ് ഹുറിയത്ത് വിഭാഗം ചെയര്മാന് മിര്‍വൈസ് ഉമര്‍ ഫറൂഖ്, അബാസ് അന്‍സാരി, ജമ്മു കാഷ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് ചെയര്മാന് യാസിന് മാലിക്ക് എന്നിവരെയാണ് വീട്ടുതടങ്കലിലാക്കിയത്.
കശ്മീര്‍ വിഘടനവാദികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച പാക്കിസ്ഥാനു ശക്തമായ മറുപടിയാണ് ഭാരതം നല്‍കിയത്. അടുത്ത ദിവസം ദല്‍ഹിയില്‍ എത്തുന്ന പാക് ദേശീയ സുരക്ഷ ഉപദേഷ്ടാവ് സര്‍താജ് അസീസുമായി ചര്‍ച്ച നടത്തുന്നതിനാണ് വിഘടനവാദി നേതാക്കളെ പാക്കിസ്ഥാന് ക്ഷണിച്ചത്.
പാക് സുരക്ഷ ഉപദേഷ്ടാവുമായി നേതാക്കള്‍ക്ക് അത്താഴ വിരുന്നും തീരുമാനിച്ചിരുന്നു. ക്ഷണം സ്വീകരിക്കുന്നതായി ഹൂറിയത്ത് നേതാക്കളും അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മുന്‍കരുതല്‍ എന്ന നിലയ്ക്ക് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ഭാരതത്തിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് പാക്കിസ്ഥാന് ഹൂറിയത്ത് നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.
കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഭാരത-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച നടക്കാനിരിക്കേ പാക് ഹൈക്കമ്മിഷണര്‍ ഹൂറിയത്ത് നേതാക്കളെ സന്ദര്‍ശിച്ചത് ഭാരതത്തിന്റെ കടുത്ത എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യ സെക്രട്ടറിതല ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: