കൊച്ചി: അന്തരിച്ച പ്രശസ്ത നടന് പറവൂര്‍ ഭരതന്റെ സംസ്കാരം നടന്നു. എറണാകുളം വാവക്കാടെ വീട്ടു വളപ്പില്‍ രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംസ്ക്കാരം. സിനിമാരംഗത്തുനിന്ന് കാവ്യാമാധവന്, ദേവന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തുടങ്ങി നിരവധി പ്രമുഖര്‍ പറവൂര്‍ ഭരതന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ 5.30നായിരുന്നു പറവൂര്‍ ഭരതന്റെ അന്ത്യം. ഉച്ചകഴിഞ്ഞു വാവക്കാട് എസ്.എന്‍.ഡി.പി ഹാളിലും പറവൂര്‍ ടൗണ്‍ഹാളിലും മൃതദേഹം പൊതു ദര്‍ശനത്തിനു വച്ച മൃതദേഹം വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു. ഭാര്യ തങ്കമണിയും മക്കളായ മധുവും പ്രദീപും മരണ സമയത്ത് സമീപത്തുണ്ടായിരുന്നു. മറ്റു രണ്ടു മക്കള്‍ വിദേശത്താണ്. ദോഹയിലുള്ള ഇളയ മകന് എത്തുന്നതിനാലാണ് സംസ്കാരം ഇന്നത്തേക്കു മാറ്റിയത്.
മലയാള സിനിമയിലെ തലമുതിര്‍ന്ന കാരണവരും ആറ് പതിറ്റാണ്ട് സിനിമയിലെ നിറ സാന്നിധ്യവുമായിരുന്നു പറവൂര്‍ ഭരതന്. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. വില്ലനായും, സ്വഭാവനടനായും, ഹാസ്യതാരമായും ഇദ്ദേഹം ചലച്ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: