ശ്രീനഗര്‍: ഇന്ത്യ-പാക് ദേശീയ സുരക്ഷാ ഉപദേശക തല ചര്‍ച്ചകള്‍ നടക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകര്‍ത്തു. അര്‍ണിയ സെക്ടറിലൂടെ നുഴഞ്ഞുകയറാന്‍ ഭീകരര്‍ ശ്രമം നടത്തുന്നത് ശ്രദ്ധയില്‍ പെട്ട സൈന്യം ശകതമായി വെടിവയ്ക്കുകയായിരുന്നു.
അതിനിടെ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സാംബ സെക്ടറിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിവച്ചു. സൈന്യം ശക്തമായി തിരിച്ചടിച്ചു. നുഴഞ്ഞുകയറ്റക്കാരെ സഹായിക്കാനാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിക്കുന്നതെന്നാണ് വിവരം.
ആഗസ്റ്റില്‍ ഇതുവരെ 48 തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിട്ടുള്ളത്. 2015ല്‍ 241 തവണ വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: