ചെങ്ങന്നൂര്‍: ഒന്നര വര്‍ഷത്തിന് ശേഷം കണ്ടുമുട്ടിയ ദമ്പതികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണത്തിന് കീഴടങ്ങി. ഇന്നലെ ചേര്‍ത്തലയില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച പാണ്ടനാട് കീഴ്വന്മഴി നെടുമ്പറമ്പില്‍ അനീഷ് എബ്രഹാമിനും (32), ഭാര്യ പാണ്ടനാട് കീഴ്വന്മഴി വാഴയില്‍ ബിബിനിയ്ക്കുമാണ് (26) ഈ ദുര്‍വിധി.
രണ്ടര വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കുവൈറ്റിലെ സ്വകാര്യകമ്പിനിയില്‍ ഇലക്ട്രിക്കല്‍ പാനല്‍ മെക്കാനിക്കായി ജോലിചെയ്യുന്ന അനീഷ് മടങ്ങി.
2013 ഡിസംബറില്‍ അനീഷിന്റെ അമ്മ ആലീസിന്റെ അസുഖത്തെ തുടര്‍ന്ന് അനീഷ് നാട്ടിലെത്തിയെങ്കിലും, അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അവധികള്‍ തള്ളിനീക്കി. 2014 ഫെബ്രുവരി 24ന് ആലീസ് മരിച്ചു. തുടര്‍ന്ന് അമ്മയുടെ വേര്‍പാടിന്റെ ദുംഖവുമായാണ് അനീഷ് വിദേശത്തേക്ക് വീണ്ടും യാത്രതിരിച്ചത്.
ഒന്നരവര്‍ഷത്തിന് ശേഷം ഈ ഓണത്തിന് അനീഷ് നാട്ടിലെത്തുന്നതിന്റെ സന്തോഷത്തിലായിരുന്നു ബിബിനും അനീഷിന്റെ അച്ഛന് എന്‍.എ. എബ്രഹാമും (കുഞ്ഞുമോന്-66). വിവാഹ ശേഷം അനീഷ് എത്തുന്ന ആദ്യ ഓണമായിരുന്നു ഇത്.
അനീഷ് നാട്ടിലെത്തുന്ന ദിവസമായ ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ എബ്രഹാമും, ബിബിനിയും, ഇവരുടെ ബന്ധു ഓമല്ലൂര്‍ സ്വദേശി സോജന് (27) എന്നിവര്‍ കുടുംബസുഹൃത്തുകൂടിയായ പനച്ചിമൂട്ടില്‍ തുണ്ടിയില്‍ പി.സി.എബ്രഹാമിനെയും (മനു-39) കൂട്ടി ഇദ്ദേഹത്തിന്റെ കാറില്‍ നെടുമ്പാശ്ശേരിയിലേക്ക് യാത്ര തിരിച്ചു. ഏഴുമണിയോടെ നെടുമ്പോശ്ശേരിയില്‍ വിമാനമിറങ്ങിയ അനീഷുമായി തിരികെയുള്ള യാത്രയിലാണ് വിധി ക്രൂരതകാട്ടിയത്.
ഒന്നര വര്‍ഷത്തിന് ശേഷം കണ്ടുമുട്ടിയ ഇവര്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞത് നിസാര മണിക്കൂറുകള്‍ മാത്രമാണ്. ദമ്പതികള്‍ക്കൊപ്പം കാര്‍ ഓടിച്ചിരുന്ന പി.സി. എബ്രഹാമും അപകടത്തില്‍ മരിച്ചു. അനീഷിന്റെ അച്ഛന് എന്‍.എ. എബ്രഹാമിനും, ബന്ധു സോജനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരുമകനെ കാത്തിരുന്ന ബിബിനിന്റെ അച്ഛന് ബേബിയും അമ്മ വത്സമ്മയും അപകട വാര്‍ത്ത അറിഞ്ഞ് വിറങ്ങലിച്ചുപോയി. ഇരുവരെയും എങ്ങിനെ ആശ്വസിപ്പിക്കാന്‍ കഴിയുമെന്നറിയാതെ ബന്ധുക്കള്‍ വിഷമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: