ചേര്‍ത്തല: പേരക്കുട്ടിയുടെ മോഷണം പോയ സൈക്കിളും തേടിയെത്തിയത് മരണത്തിലേക്ക്. മായിത്തറയില്‍ ഇന്നലെയുണ്ടായ അപകടത്തില്‍ മരിച്ച ബസിലെ യാത്രക്കാരി ആലപ്പുഴ ഇന്ദിര ജംക്ഷന് സമീപം ലക്ഷ്മി ഭവനില്‍ വാടയ്ക്ക് താമസിക്കുന്ന പരേതനായ ചെല്ലപ്പന്റെ ഭാര്യ കനകമ്മ(58) ചേര്‍ത്തലയ്ക്ക് വന്നത് മകള്‍ രശ്മിയുടെ മകന് മനുവിന്റെ മോഷണം പോയ സൈക്കിള്‍ കണ്ടെത്താനായിരുന്നു. തത്തംപള്ളിയിലെ സ്കൂളില്‍ നിന്നു മോഷണം പോയ സൈക്കിള്‍ ചേര്‍ത്തല പൊലീസ് സ്റ്റേഷനില്‍ ലഭിച്ചതായ വിവരത്തെ തുടര്‍ന്നാണ് കനകമ്മ എത്തിയത്. എന്നാല്‍ പാതിവഴിയില്‍ മരണം തടഞ്ഞു. അപകടത്തില്‍പ്പെട്ട കാറിലെ യാത്രക്കാരെ തിരിച്ചറിഞ്ഞെങ്കിലും കനകമ്മയെ ഏറെ വൈകിയാണ് മനസിലായത്. ചേര്‍ത്തല ഗവ.താലൂക്ക് ആശുപത്രി മോര്‍ച്ചറയില്‍ സൂക്ഷിച്ച മൃതദേഹം വൈകിട്ടോടെ മക്കളെത്തിയാണ് തിരിച്ചറിഞ്ഞത്. കനകമ്മ ധരിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പൊലീസിനെ ഏല്‍പ്പിച്ചിരുന്നു. ഒന്‍പത് വളയും മൂന്ന് മോതിരവും രണ്ട് മാലയും ഉള്‍പ്പെടെ മുഴുവന്‍ ആഭരണങ്ങളും പഴ്സിലുണ്ടായിരുന്ന രണ്ടായിരത്തോളം രൂപയും നഷ്ടപ്പെട്ടില്ല. മക്കള്‍: രശ്മി, രേഖ. മരുമക്കള്‍: സനീഷ്, ബിജു(ഗുജറാത്ത്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: