ആലപ്പുഴ: സംസ്ഥാനത്തെ സാമൂഹികവും സാമ്പത്തികവുമായ മാറ്റത്തിന് കുടുംബശ്രീ വഹിച്ച പങ്ക് അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. കുടുംബശ്രീ ജില്ലാ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുടുംബശ്രീയുടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ കേരളത്തിലെ കുടുംബങ്ങളില്‍ നിലനിന്നിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിഞ്ഞു. സ്ത്രീകള്‍ക്ക് തൊഴില്‍ നേടുന്നതിനും സ്വന്തമായി വരുമാനം കണ്ടെത്തുന്നതിനും കുടുംബശ്രീയിലൂടെ സാധ്യമായി. പല കുടുംബങ്ങളെയും വേട്ടയാടിക്കൊണ്ടിരുന്ന വട്ടിപ്പലിശക്കാരെയും അന്ധവിശ്വാസങ്ങളെയും അകറ്റി നിര്‍ത്തുന്നതിന് കുടുംബശ്രീയുടെ സഹായം ഏറെ പ്രയോജനപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. പി. തിലോത്തമന് എം.എല്‍എ ആധ്യക്ഷ്യം വഹിച്ചു. ഫ്രെയിംശ്രീ പദ്ധതി എ.എം. ആരിഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല നഗരസഭാ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ ഡോ. ഐ.എം. മുഹുസിന്കോയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന് കോ- ഓഡിനേറ്റര്‍ സി.ജെ. ആന്റണി, കെ.കെ. കവിത എന്നിവര്‍ പ്രസംഗിച്ചു.
രാവിലെ നടന്ന വിളംബര ഘോഷയാത്രയില്‍ ആയിരത്തോളം കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ വനിതാ കമ്മീഷന് അംഗം ഡോ. ജെ. പ്രമീളാ ദേവി ഉദ്ഘാടനം ചെയ്തു. ഇന്ന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഭക്ഷ്യ സ്വാശ്രയത്വം-കാമ്പയിന് നടക്കും. മികച്ച കൃഷി ഓഫീസര്‍ക്കുള്ള പുരസ്കാരം നേടിയ ജി.വി. റെജിയെ ആദരിക്കലും നടക്കും. സമ്മേളനം സബ് കളക്ടര്‍ ഡി. ബാലമുരളി ഉദ്ഘാടനം ചെയ്യും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. പ്രിയേഷ് കുമാര്‍ ആധ്യക്ഷ്യം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: