കല്‍പ്പറ്റ: കേരളത്തിലെ സംഘടിത മതവിഭാഗങ്ങള്‍ക്ക് ഭൂമി തീറെഴുതി നല്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തിലെ സാധാരണക്കാരും ഭൂരഹിതരുമായ പട്ടിണിപ്പാവങ്ങളെ വിസ്മരിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ഇ.എസ്.ബിജു. വയനാട് ഭൂസംരക്ഷണ സമരസമിതി നടത്തിയ കളക്ട്രേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേ്ദഹം.
വിദ്യാഭ്യാസമേഖല ഇസ്ലാമിക സമുദായത്തിനും റവന്യൂ ഭൂമി ക്രൈസ്തവസമുദായത്തിനും തീറെഴുതിയ സര്‍ക്കാര്‍ റവന്യു വരുമാനത്തിന്റെ 70 ശതമാനവും ഇവരുടെ ക്ഷേമത്തിനാണ് വിനിയോഗിക്കുന്നത്. കേരളത്തിന്റെ ഭരണം പാലായിലും പാണക്കാട്ടുമായിമാറി.
ഭൂപരിഷ്ക്കരണ നിയമത്തിലൂടെ ജന്മിത്വം അവസാനിച്ചെന്ന് അവകാശപ്പെടുന്നവര്‍ കോര്‍പ്പറേറ്റുകള്‍ക്കും ഭൂമാഫിയ സംഘങ്ങള്‍ക്കും സംഘടിത മതസമൂഹങ്ങള്‍ക്കും റവന്യൂഭൂമിയും മിച്ചഭൂമിയും നിക്ഷിപ്തവനഭൂമിയും അടിയറവെച്ചിരിക്കുകയാണ്. മണ്ണില്‍ പണിയെടുക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക, ദരിദ്ര ജനവിഭാഗങ്ങളെ മൂന്ന് സെന്റ് ഭൂമിക്കുപോലും അവകാശമില്ലാത്തവരാക്കിമാറ്റി. വയനാട്ടിലെ വനവാസി സമൂഹത്തിന് അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുത്തുനല്കാന് സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും അത് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
തലമുറകളായി പാട്ടവ്യവസ്ഥയില്‍ കൃഷി ചെയ്തുജീവിക്കുന്ന വയനാട്ടിലെ കര്‍ഷകര്‍ക്ക് കൈവശരേഖപെലും നല്കാന് സര്‍ക്കാര്‍ തയ്യാറല്ല. യുഡിഎഫ് ഭരണത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായിമാറിയിരിക്കുന്നു.
സംവരണത്തില്‍ ജയിച്ച് മന്ത്രിയായിട്ടും താന്‍ ആരുടെ പ്രതിനിധിയാണെന്നുപോലും മന്ത്രി പി.കെ.ജയലക്ഷ്മിക്ക് അറിയില്ല. കടലാസുപുലിയായി തുടരുന്നതല്ലാതെ വകുപ്പ് മന്ത്രിയെകൊണ്ട് പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് യാതൊരു ഗുണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഭൂസംരക്ഷണ സമിതി ചെയര്മാന് പി.ആര്.വിജയന് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി പള്ളിയറ രാമന്, സി.പി.വിജയന്, കെ.ജി.സുരേഷ്, ടി.സുബ്ബറാവു, ഇരിമട്ടൂര് കുഞ്ഞാമന്, പാലേരി രാമന്, ശിവദാസന്‍ മാസ്റ്റര്‍, കെ.മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: