തൃശൂര്‍: അരുവിക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ ഇടത്-വലതു മുന്നണികള്‍ വിറളിപൂണ്ടിരിക്കയാണെന്ന് ബിജെപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി രാംലാല്‍ പറഞ്ഞു. ബിജെപി സംസ്ഥാന നേതൃശില്പ്പശാലയുടെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റ് നടപടികള്‍ നിരന്തരം തടസപ്പെടുത്തിയ കോണ്‍ഗ്രസ് നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സുഷമ സ്വരാജ്, പൃഥിരാജ് ചൗഹാന് എന്നിവര്‍ക്കെതിരെയാണ് പ്രതിഷേധം ഉയര്‍ത്തിയത്. എന്നാല്‍ ഇവര്‍ക്കെതിരെ കോടതിയോ എതെങ്കിലും അന്വേഷണ സംഘമോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് പ്രദേശിക തെരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയം ആവര്‍ത്തിച്ചത്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബിജെപി സഭയില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അത് കോടതികളും അന്വേഷണ സംഘവും കുറ്റക്കാരാണെന്ന് കണ്ടെത്തിയവരെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് വി.മുരശീധരന്‍ അദ്ധ്യക്ഷത വഹിച്ചു. രണ്ട് ദിവസത്തെ ശില്‍പ്പശാലയില്‍ അഖിലേന്ത്യ സെക്രട്ടറി എച്ച്. രാജ, എല്‍.ഗണേഷ്, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, പി.കെ.കൃഷ്ണദാസ്, പ്രൊഫ.വിജയകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: