കൊച്ചി: കൃഷിക്ക് ഉപയുക്തമാകുന്ന രീതിയില്‍ വെള്ളം എത്തിക്കുന്നതിനു തുടങ്ങിയ കമാന്റ് ഏരിയ ഡവലപ്മെന്റ് അതോറിട്ടിയുടെ (കാഡ) പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. കെ. കരുണാകരന് മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ‘കാഡ’ പദ്ധതിക്ക് രൂപം നല്‍കിയത്. പെരിയാര്‍വാലി പദ്ധതിയുടെ ഭാഗമായാണിത്. ആസ്ഥാനം തൃശൂര്‍. പദ്ധതിയിലൂടെ മണ്ണൊലിപ്പ് തടയുന്നതിനും തരിശ് ഭൂമിയില്‍ കൃഷി ചെയ്യുന്നതിനുമായി ചെറിയ തോടുകള്‍ കീറി കോണ്‍ക്രീറ്റ് ചെയ്ത് ജലസേചന സൗകര്യം ഒരുക്കിക്കൊടുത്തു. കോളനികളില്‍ വെള്ളമെത്തിക്കുന്നതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തി.
‘കാഡ’യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജലസേചന വകുപ്പില്‍ നിന്നു മൂവായിരത്തോളം ജീവനക്കാരെ മാറ്റി നിയമിച്ചു. എന്നാല്‍, ജനകീയാസൂത്രണം എത്തിയതോടെ ‘കാഡ’യുടെ പ്രവര്‍ത്തനം മന്ദീഭവിച്ചു. ഇതിലൂടെ നിര്‍വഹിച്ചിരുന്ന പ്രവൃത്തികളെല്ലാം ഗ്രാമസഭകള്‍ വഴി ജനകീയ കമ്മറ്റികള്‍ ഏറ്റെടുത്തതോടെ ‘കാഡ’യുടെ പ്രസക്തിയും ഇല്ലാതായി. ലക്ഷങ്ങള്‍ ചെലവഴിച്ച് തുടങ്ങിയ പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിച്ചു.
എന്നാല്‍, ജലസേചന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ‘കാഡ’യുടെ ഓഫീസും ജീവനക്കാരും ഇപ്പോഴും തുടരുന്നു. പ്രവര്‍ത്തനം നിലച്ച് വര്‍ഷങ്ങളായെങ്കിലും ജീവനക്കാരെ മാറ്റി നിയമിക്കാത്തതിനാല്‍ വെറുതെ നല്കുന്നു സര്‍ക്കാര്‍. ലക്ഷക്കണക്കിന് രൂപയാണ് ‘കാഡ’ പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ ഇപ്പോഴും പാഴാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: