കുറിച്ചി: കുറിച്ചി സചിവോത്തമപുരത്ത് തൈപ്പറമ്പില്‍ റിട്ട. സി.എം.എസ് കോളേജ് അദ്ധ്യാപകന് പ്രൊഫ. ടി.എം. യേശുദാസന്റെ വീട്ടില്‍നിന്നും 25 പവനും 3000 രൂപയും മോഷണം പോയി. കഴിഞ്ഞദിവസം പുലര്‍ച്ചെ 3 മണിയോടെയാണ് മോഷണം നടത്തിയത്. ഈ സമയത്ത് വീട്ടില്‍ അദ്ധ്യാപകനും അദ്ദേഹത്തിന്റെ ഭാര്യ ലൗലി സ്റ്റീഫനും മാത്രമേ ഉണ്ടായിരുന്നുള്ളു. അടുക്കള കതക് പൊളിച്ചുമാറ്റിയതിനുശേഷം അകത്തുകടന്ന മോഷ്ടാവ് അലമാര കുത്തിത്തുറക്കുകയും അതിനുശേഷം ആഭരണങ്ങളും പണവും മോഷ്ടിക്കുകയും ചെയ്തു. മകളുടെ വിവാഹത്തിനായി കരുതിയിരുന്ന മാല, കമ്മല്‍, വള എന്നിവയാണ് മോഷ്ടിച്ചത്. അദ്ധ്യാപകനും ഭാര്യയും കിടന്നുറങ്ങുന്ന മുറിയുടെ വാതില്‍ തുറന്നതിനുശേഷം മോഷ്ടാവ് ടോര്‍ച്ചടിച്ചപ്പോള്‍ ഞെട്ടിയുണര്ന്നതിനെ തുടര്‍ന്ന് കള്ളന് പുറത്തേയ്ക്ക് ഓടി. കള്ളനെകണ്ട് അദ്ധ്യാപകന് സമീപവാസികളെ ഫോണില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ സമീപ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തി. എന്നാല്‍ മോഷ്ടാവിനെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് ചിങ്ങവനം പോലീസില്‍ വിവരം അറിയിക്കുകയും എസ്.ഐ. ടോംസന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഈ സംഭവങ്ങള്‍ ഇവിടെ നടക്കുമ്പോള്‍തന്നെ സമീപ പ്രദേശത്തുള്ള രണ്ട് വീടുകളിലും മോഷണശ്രമം നടന്നു. ആംഗ്ലിക്കല്‍ ആര്‍ച്ച് ബിഷപ്പ് സ്റ്റീഫന്‍ വട്ടപ്പാറയുടെ സഹോദരിയുടെ വസതിയില്‍നിന്നാണ് 25 പവനും 3000 രൂപയും മോഷ്ടിച്ചത്. ചങ്ങനാശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം എത്തി പരിശോധന നടത്തി. കോട്ടയത്തുനിന്ന് ഡോഗ് സ്ക്വാഡും ഫിങ്കര്‍ പ്രിന്റ് ഉദേ്യാഗസ്ഥരും പരിശോധന നടത്തി. അന്യ സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ പോലീസ് നിരീക്ഷണത്തിലാണ്. ചങ്ങനാശേരി ഡി.വൈ.എസ്.പി എസ്.ശ്രീകുമാര്‍, സി.ഐ നിഷാദ് മോന് എന്നിവരുടെ നേതൃത്വത്തിലാണ് അനേ്വഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: