കോട്ടയം: ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സമരം ഉപഭോക്താക്കള്‍ വലയുന്നു. കഴിഞ്ഞ പത്തിന് ആരംഭിച്ച നിസഹകരണ സമരം ഓഫീസുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ തുടങ്ങിയതോടെ കസ്റ്റമര്‍ കെയറുകളുടെ പ്രവര്‍ത്തനം നിലച്ചു.
ഹാജര്‍ ബുക്കില്‍ ഒപ്പുവച്ചശേഷം ജോലി നോക്കാതെ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുകയാണ് സമരക്കാര്‍. ബില്‍ അടയ്ക്കാന്‍ എത്തുന്ന ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി തിരിച്ചയ്ക്കുന്നതായും, ജോലിക്കെത്തുന്ന ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നതായും ആക്ഷേപമുണ്ട്. ബിഎസ്എന്‍എല്‍ഇയു, എസ്എന്‍ഇഎ എന്നീ സംഘടനകളാണ് അധികാരികള്‍ക്ക് നോട്ടീസ് നല്‍കാതെ കാഷ്വല്‍ ജീവനക്കാരെ മുന്നില്‍ നിര്‍ത്തി നിയമവിരുദ്ധമായ സമരത്തിന് നേതൃത്വം നല്‍കുന്നത്.
കാഷ്വല്‍ ജീവനക്കാരുടെ സമരം ടെലിഫോണ്‍ ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ താറുമാറാക്കി. ലൈനുകള്‍ തകരാറിലായതോടെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ പ്രതിസന്ധിയിലായി. സമരം കസ്റ്റമര്‍ കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കാന്‍ തുടങ്ങിയതോടെ പണം അടയ്ക്കാന്‍ എത്തുന്നവരെ സമരക്കാര്‍ തിരിച്ചയ്ക്കുന്നതായി ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. ബില്ലടയ്ക്കാന്‍ കഴിയാതെ വരുന്നതുമൂലം ഫോണുകള്‍ കട്ടാകും. ഫലത്തില്‍ ഉപഭോക്താവിന്റെ ഭാഗത്തുനിന്നല്ലാത്ത വീഴ്ചയ്ക്ക് വെട്ടിലാകുന്നതും ഉപഭോക്താവുതന്നെ.
ഉത്സവകാലം പ്രമാണിച്ച് പ്രഖ്യാപിച്ച പല പ്ലാനുകളും ഉപഭോക്താവിന് എത്തിക്കാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല. കാഷ്വല്‍ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവില്‍ ഉണ്ടാക്കിയ കരാര്‍ ലംഘിച്ചുവെന്നാണ് സമരക്കാരുടെ ആരോപണം.
5 ഉദ്യോഗസ്ഥരുടെ ആവശ്യങ്ങള്‍ക്കായി നടത്തുന്ന സമരത്തിനെതിരെ ജീവനക്കാര്‍ക്കിടയില്‍തന്നെ അമര്‍ഷം ഉടലെടുത്തിട്ടുണ്ട്. 32 വര്‍ഷക്കാലമായി കണ്ണൂരില്‍ ജോലി നോക്കിയിരുന്ന ഓഫീസര്‍ റാങ്കിലുള്ള 5 പേരെ പാലക്കാട്ടേക്ക് സ്ഥലം മാറ്റിയതാണ് സമരത്തിന്റെ കാരണം. മുന്‍പ് നടന്ന സമരത്തില്‍ ഡയസ്നോണ്‍ നടപ്പിലാക്കിയതുവഴി നഷ്ടപ്പെട്ട ശമ്പളം നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. ക്യാഷല്‍ തൊഴിലാളികളെ മുന്‍നിര്‍ത്തിയാണ് സമരത്തിന് തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ബിഎസ്എന്‍എല്‍ സിജിഎമ്മിന്റെ ഓഫീസിലേക്കും സമരം വ്യാപിപ്പിച്ചിരിക്കുകയാണ്. ഓഫിസിലേക്കുള്ള വെള്ളം വൈദ്യുതി വിതരണങ്ങള്‍ തടസപ്പെടുത്തി.
പ്രൈവറ്റ് കമ്പനികള്‍ക്ക് എതിരെ മത്സരിച്ച് നിലനില്‍പ്പിനുവേണ്ടി പോരാടുന്ന ബിഎസ്എന്‍എല്‍ ഇടുതുയൂണിയനുകളുടെ അനാവശ്യ സമരം മൂലം കടുത്ത ഭീഷണി നേരിടുകയാണെന്ന് ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നു. പ്രവര്‍ത്തനം അവതാളത്തിലാകുന്നതിലൂടെ പ്രൈവറ്റ് സ്ഥാപനങ്ങളെ യൂണിയന് നേതാക്കള്‍ സഹായിക്കാനാണെന്നും ആക്ഷേപം ഉണ്ട്. അനാവശ്യ കാര്യങ്ങള്‍ നിരത്തി കേന്ദ്രസര്‍ക്കാരിനെ പ്രതികൂട്ടിലാക്കാനാണ് ഇടതുപക്ഷ യൂണിയന്റെ ശ്രമമെന്ന് ജീവനക്കാര്‍ പറയുന്നു.
ഇടതുപക്ഷ യൂണിയന് കമ്പനിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ബിറ്റിഇയു സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ആരോപിച്ചു. നോട്ടീസ് നല്‍കാതെ അനധികൃതമായി സമരം ചെയ്യുന്ന ഇടതുപക്ഷ യൂണിയന് ഭാരവാഹികള്‍ക്കെതിരെ നടപടി സ്വീകരിക്കണം. ജോലി ചെയ്യാന്‍ വരുന്നവര്‍ക്ക് അതിനുള്ള സാഹചര്യം ഒരുക്കണമെന്നും ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: