ഈരാറ്റുപേട്ട: മന്ത്രിമാരായ കെ.എം. മാണിയും പി.ജെ. ജോസഫും മുന്‍ ചീഫ്വിപ്പ് പി.സി. ജോര്‍ജ്ജ് എംഎല്‍എയും ഒരേ വേദിയില്‍. ജോര്‍ജ്ജിന്റെ അദ്ധ്യക്ഷ പ്രസംഗത്തോടെ യോഗം കൈയാങ്കളിയായ. ജോര്‍ജ്ജിന്റെ മണ്ഡലത്തിലെ തിടനാട് പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെയും കുടുംബശ്രീ വാര്‍ഷികത്തിന്റെയും ഉദ്ഘാടനവേദിയിലാണ് സംഘട്ടനമുണ്ടായത്. അണികള്‍ ഏറ്റുമുട്ടി, ചിലര്‍ക്കു പരിക്കുപറ്റി. നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ അണികള്‍ ഏറ്റുമുട്ടിയത് ജനാധിപത്യത്തിനും ജനപ്രതിനിധികള്‍ക്കും തീരാക്കളങ്കമായി. അണികള്‍ പരസ്പരം അസഭ്യം പറഞ്ഞു.
സമ്മേളനം ഉദ്ഘാടനം മന്ത്രി കെ.എം. മാണിയും ജലനിധിയുടെ ഉദ്ഘാടനം മന്ത്രി പി.ജെ. ജോസഫും യോഗത്തില്‍ അദ്ധ്യക്ഷന്‍ എംഎല്‍എ പി.സി.ജോര്‍ജ്ജുമായിരുന്നു. ജോര്‍ജ്ജിന്റെ അദ്ധ്യക്ഷ പ്രസംഗത്തോടെ കുഴപ്പങ്ങള്‍ തടുങ്ങി. റബര്‍ വിലയിടിവുമൂലം നട്ടംതിരിയുന്ന കര്‍ഷകരെ ദ്രോഹിക്കുന്ന നികുതി വര്‍ദ്ധനവാണ് ധനകാര്യ വകുപ്പ് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. മന്ത്രിയെന്ന നിലയില്‍ കെ.എം. മാണി ഇത്തരം കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
ഇതോടെ എംഎല്‍എ പ്രസംഗം നിര്‍ത്തണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോര്‍ജ്ജ് വെള്ളൂക്കുന്നേല്‍ ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ നിര്‍മ്മല ജിമ്മിയും പഞ്ചായത്ത് പ്രസിഡന്റിന്റെ സഹോദരനും ജോര്‍ജ്ജിന്റെ മൈക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതോടെ കൈയാങ്കളി രൂക്ഷമായി. ഉന്തിലും തള്ളിലുംപെട്ട് താഴേയ്ക്ക് വീണ എംഎല്‍എയുടെ പി.എ. ബെന്നി കുട്ടനാടിന്റെ തലയ്ക്ക് പരിക്കേറ്റു. ഈ സമയമത്രയും മന്ത്രിമാരും, പത്തനംതിട്ട എംപി ആന്റോ ആന്റണിയും വേദിയിലുണ്ടായിരുന്നു.
തിടനാട് സംഭവം അവഗണിച്ച് തള്ളിക്കളയുന്നതായി മന്ത്രി കെ.എം.മാണി കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: