എടത്വ: കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തലവടി കൊച്ചമ്മനം ബിവറേജസ് ഔട്ട് ലെറ്റ് ഉപരോധിച്ചു. കൊച്ചമ്മനത്ത് പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്നും പ്രദേശത്ത് വര്‍ദ്ധിച്ചു വരുന്ന ലഹരിമരുന്ന് കഞ്ചാവ് എന്നിവയുടെ അനധികൃത വില്പന തടയണമെന്നും ആവശ്യപ്പെട്ട് തലവടി 15-ാം വാര്‍ഡ് എഡിഎസിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് ഉപരോധ സമരം നടത്തിയത്. എടത്വ-തിരുവല്ല സംസ്ഥാന പാതയോരത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിനു മുമ്പില്‍ നാല് അപകടമരണങ്ങളും മുപ്പതിലധികം അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
പ്രദേശത്ത് നിരവധി ആളുകള്‍ കരള്‍ രോഗത്താല്‍ മരണപ്പെടുകയും നിരവധി ആളുകള്‍ക്ക് കരള്‍ രോഗത്താല്‍ അടിമകളുമാണ്. ആളുകള്‍ കൂട്ടം കൂടുകയും വഴക്ക് ഉണ്ടാക്കുകയും ചെയ്യുന്നത് നാട്ടുകാരുടെ സൈ്വര ജീവിതം തകര്‍ക്കുന്ന തരത്തിലാണ്. മാത്രമല്ല യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാക്കുകയും ചെയ്യുന്നതായി ഇവര്‍ ആരോപിക്കുന്നു. സൂചന എന്ന നിലയില്‍ മൂന്ന് മണിക്കൂര്‍ മാത്രമായിരുന്നു ഉപരോധം. അധികൃതര്‍ നടപടി സ്വീകരിക്കാത്തപക്ഷം ഒക്ടോബര്‍ മൂന്ന് മുതല്‍ അനിശ്ചിതകാല സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്. വെട്ടുതോട് പാലത്തിന് സമീപത്തുനിന്നും പ്രകടനമായെത്തിയാണ് ബിവറേജസ് ഔട്ട് ലെറ്റിന് മുന്നില്‍ ഉപരോധ സമരം നടത്തിയത്.
അഡ്വ. നാസര്‍ പൈങ്ങമഠം ഉദ്ഘാടനം ചെയതു. ഗ്രാമപഞ്ചായത്ത് അംഗം റ്റി.കെ. സോമന് അധ്യക്ഷത വഹിച്ചു. അഡ്വ. ഉമ്മന്‍ മാത്യു മുഖ്യപ്രഭാഷണം നടത്തി. സി. ജിനു, പി.കെ. രാജേന്ദ്രന്, വിനോദ് പി. മത്തായി, ഷൈലജ ബ്രഹ്മന്‍, ബിന്ദു ഗോപി, പി. ലിജു, സുലോചന സോമന്, ബിനി മധു, ഇന്ദിര ബിജു, ദേവ കുഞ്ഞുമോള്‍, ബിന്ദു ലാജ്, അമ്മിണി വര്‍ഗീസ്, മോളമ്മ ഔസേപ്പ്, ലൗലി റോയി, രജനി റജി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: