പള്ളിക്കത്തോട്: ദേശീയരാഷ്ട്രീയത്തില്‍ സംഭവിച്ചതുപോലെ കേരളത്തിലും കോണ്‍ഗ്രസിനു ബദലായി ബിജെപി മാത്രമാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്. ബിജെപി പള്ളിക്കത്തോട് എട്ടാം വാര്‍ഡ് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അണികള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. അരുവിക്കര തിരഞ്ഞെടുപ്പിനുശേഷം കേരള രാഷ്ട്രീയം മാറി. ഇതിന്റെ ഭാഗമായാണ് ഭൂരിപക്ഷവിഭാഗം ന്യൂനപക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന എല്‍ഡിഎഫ് കണ്ടെത്തല്‍.
എല്‍ഡിഎഫ് ഭരണത്തിലിരുന്ന സമയത്തെല്ലാം തന്നെ മത്സരിച്ച് ആനുകൂല്യങ്ങള്‍ നല്കാന് ശ്രമിക്കുകയായിരുന്നു. ഇപ്പോഴുള്ള സിപിഎമ്മിന്റെ മനം മാറ്റം ജനങ്ങള്‍ തിരിച്ചറിയും. അടുത്ത തിരഞ്ഞെടുപ്പുകളില്‍ ഇത് വ്യക്തമാകുമെന്നും എം.ടി. രമേശ് പറഞ്ഞു.
എം.എ. അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജന. സെക്രട്ടറിമാരായ എന്‍. ഹരി, കെ.എം. സന്തോഷ്കുമാര്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജിജോ ജോസഫ്, ലതാഗോപാലകൃഷ്ണന്, ജി. മഞ്ചിത്ത്, കെ.ആര്. രതീഷ്, ബി. രാധാകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: