കോട്ടയം:ഗ്രാമപഞ്ചായത്തുകളിലെ സ്ഥലംമാറ്റത്തിനും സ്ഥാനക്കയറ്റത്തിനും വന്കോഴവാങ്ങുന്നതായി പരാതി ഉയര്‍ന്നസാഹചര്യത്തില്‍ നിയമനത്തിലും സ്ഥാനക്കയറ്റത്തിലും ഉള്ള കോഴ ഇടപാടുകള്‍ സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ഇ.എസ്സ്. ബിജു. ആവശ്യപ്പെട്ടു.
വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ പാര്‍ട്ടി നേതാക്കളും,അവരുടെ ഇടനിലക്കാരുമാണ് വ്യാപകമായി കോഴവാങ്ങുന്നത്. വിവിധ തസ്തികകളില്‍നിന്ന് സ്ഥലംമാറ്റം ഉണ്ടാകാതിരിക്കുവാനും സ്ഥാനകയറ്റത്തിനും 50,000രൂപാ മുതല്‍ 2,00,000 ലക്ഷം രൂപാവരെ കോഴവാങ്ങിയതായി ജീവനക്കാരുടെ ഇടയില്‍ വ്യാപക ആക്ഷേപമുണ്ട്.
ഇഷ്ടപ്പെട്ടസ്ഥലത്തും സ്ഥാപനത്തിലും നിയമനവും, സ്ഥാനകയറ്റവും ലഭിക്കാനാണ് കൂടുതല്‍ തുക വസൂലാക്കുന്നത്. അര്‍ഹതപ്പെട്ട സ്ഥാനകയറ്റം ലഭിച്ചവര്‍ക്കുപോലും കോഴ നല്‍കണമെന്നതാണ് നിലവിലുള്ള സ്ഥിതി, കോഴതുകയുടെ അടിസ്ഥാനത്തില്‍ വകുപ്പ് ഭരിക്കുന്ന കക്ഷി കൊടുക്കുന്ന ലിസ്റ്റ് അനുസരിച്ചാണ് നിയമനം നടക്കുന്നതുകൊണ്ടാണ് നിയമനത്തിനും ഉദ്യോഗത്തിനും കോഴ അടിസ്ഥാനമാകുന്നത് എന്ന് ബിജു പറഞ്ഞു.
നിലവിലുള്ള മാനദണ്ഡങ്ങളും സുതാര്യതയും എല്ലാം അട്ടിമറിച്ചു ലീഗിന്റെനേതൃത്വത്തില് നടക്കുന്ന കോഴ ഇടപാടുകളില്‍ മുഖ്യമന്ത്രിക്കും മറ്റ് ഘടകക്ഷികള്‍ക്കും ഭയമാണെന്നും ബിജു കുറ്റപ്പെടുത്തി. ലീഗിന്റെ അപ്രമാദിത്തമാണ് അവരുടെ 5 വകുപ്പുകളിലും അരങ്ങേറുന്നത് എന്നും ഇ.എസ്സ്.ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: