ബീജിങ്: ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് നിറംപകരാന്‍ 17 അംഗ സംഘം. നാല് മലയാളി താരങ്ങളും സംഘത്തില്‍. ഒമ്പത് ഇനങ്ങളില്‍ ഇന്ത്യ പങ്കെടുക്കും. 10 വനിതകളും, ഏഴു പുരുഷന്മാരും ടീമില്‍. ഏറ്റവും കൂടുതല്‍ താരങ്ങള്‍ പങ്കെടുക്കുന്നത് നടത്തത്തില്‍. 50 കിലോമീറ്റര്‍, 20 കിലോമീറ്റര്‍ നടത്തങ്ങളിലായി ഏഴു പേര് അണിനിരക്കും.
വനിതാ ടീമിനെ ടിന്റു ലൂക്കയും പുരുഷ ടീമിനെ വികാസ് ഗൗഡയും നയിക്കും. നേരത്തെ 18 അംഗ സംഘത്തെ തീരുമാനിച്ചതെങ്കിലും പരിക്കേറ്റ ജാവലിന്‍ താരം രജീന്ദര്‍ സിങ് പിന്മാറിയതിനാല് 17പേരായി.
റിലേയില്‍ മത്സരിക്കുന്ന അനു രാഘവന്, ജിസ്ന മാത്യു, റിലേയിലും എണ്ണൂറിലും മത്സരിക്കുന്ന ടിന്റു ലൂക്ക, മാരത്തണില്‍ മത്സരിക്കുന്ന ഒ.പി. ജയ്ഷ എന്നിവര്‍ മലയാളികള്‍. ടിന്റു 800 മീറ്ററിലും സ്യൂട്ടണിയും. പരിശീലക സംഘത്തില്‍ ഒളിമ്പ്യന്‍ പി.ടി. ഉഷയുമുണ്ട്.
ടീം: വികാസ് ഗൗഡ (ഡിസ്കസ് ത്രോ), ലളിത ബാബര്‍ (സ്റ്റീപ്പിള്‍ ചേസ്), ഇന്ദര്‍ജിത് സിങ് (ഷോട്ട്പുട്ട്), ഒ.പി. ജെയ്ഷ (മാരത്തണ്‍), ലളിത ബാബര്‍ (മാരത്തണ്‍), സുധ സിങ് (മാരത്തണ്‍), ഗുര്‍മീത് സിങ്, ബല്‍ജീന്ദര്‍ സിങ്, ചന്ദന്‍ സിംങ്, (20 കിലോമീറ്റര്‍ നടത്തം), മനീഷ് സിങ്, സന്ദീപ് കുമാര്‍ (50 കിലോമീറ്റര്‍ നടത്തം), ഖുശ്ബീര്‍ കൗര്‍, സപ്ന (20 കിലോമീറ്റര്‍ നടത്തം), ടിന്റു ലൂക്ക (800 മീറ്റര്‍, 4-400 റിലേ), അനു രാഘവന്, എം.ആര്. പൂവമ്മ, ദേബശ്രീ മജുംദാര്‍, ജിസ്ന മാത്യു, (4-400 റിലേ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: